Sports

പിടിമുറുക്കി ഇംഗ്ലണ്ട്; വിന്‍ഡീസിന് എട്ട് വിക്കറ്റുകള്‍ നഷ്ടം

പിടിമുറുക്കി ഇംഗ്ലണ്ട്; വിന്‍ഡീസിന് എട്ട് വിക്കറ്റുകള്‍ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കി. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന വിന്‍ഡീസിന് 272 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടം.

ആദ്യം ബറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 496 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ട് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ വിന്‍ഡീസിന് 197 റണ്‍സ് കൂടി വേണം. 

കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (75), ഷംമ്ര ബ്രൂക്‌സ് (68) എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. അല്‍സാരി ജോസഫ് (32), ഷായ് ഹോപ് (25) എന്നിവരും പിടിച്ചുനിന്നു. കാംപല്‍ (12), ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡര്‍ (രണ്ട്), ബ്ലാക്ക്‌വുഡ്, ഡോവ്‌റിച് എന്നിവര്‍ പൂജ്യത്തിനും മടങ്ങി. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ റോസ്റ്റന്‍ ചേസ് (41), കെമര്‍ റോച്ച് (പൂജ്യം) എന്നിവരാണ് ക്രീസില്‍.  

ഇംഗ്ലണ്ടിനായി ജോഫ്രെ ആര്‍ച്ചര്‍ക്ക് പകരം ടീമിലെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സാം കറന്‍ രണ്ടും ബെസ്, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

നേരത്തെ ബെന്‍ സ്‌റ്റോക്‌സ് (176), ഡോം സിബ്‌ലെ (120) എന്നിവരുടെ ബാറ്റിങ് മികവാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജോസ് ബട്‌ലര്‍ (40), ബെസ് (പുറത്താകാതെ 26 പന്തില്‍  31) എന്നിവരും പിടിച്ചു നിന്നു. ഇവരുടെ മികവാണ് സ്‌കോര്‍ 400 കടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT