Sports

'പൊടുന്നനെയാണ്‌ എന്നെ നേരത്തെ ഇറക്കാന്‍ തീരുമാനിച്ചത്'‌, ലോകകപ്പ്‌ സെമി ഫൈനലിലെ വിവാദ നീക്കത്തെ കുറിച്ച്‌ ദിനേശ്‌ കാര്‍ത്തിക്‌

പരിചയസമ്പത്തുള്ള ധോനിക്ക്‌ പകരം എന്തുകൊണ്ട്‌ ദിനേശ്‌ കാര്‍ത്തിക്‌ എന്ന ചോദ്യം അന്ന്‌ ശക്തമായിരുന്നു

സമകാലിക മലയാളം ഡെസ്ക്


ദിനേശ്‌ കാര്‍ത്തിക്കിനെ ബാറ്റിങ്‌ പൊസിഷനില്‍ മുകളിലേക്ക്‌ കയറ്റി ഇറക്കിയ തീരുമാനമായിരുന്നു ഏകദിന ലോകകപ്പ്‌ സെമി ഫൈനലില്‍ വിവദത്തിനിടയാക്കിയ ഒന്ന്‌. പരിചയസമ്പത്തുള്ള ധോനിക്ക്‌ പകരം എന്തുകൊണ്ട്‌ ദിനേശ്‌ കാര്‍ത്തിക്‌ എന്ന ചോദ്യം അന്ന്‌ ശക്തമായിരുന്നു. അന്ന്‌ ധോനിക്ക്‌ മുകളില്‍ ബാറ്റിങ്ങിന്‌ ഇറക്കിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനം തന്നെയും ഞെട്ടിച്ചു എന്നാണ്‌ ദിനേശ്‌ കാര്‍ത്തിക്ക്‌ ഇപ്പോള്‍ പറയുന്നത്‌.

കളിക്ക്‌ മുന്‍പ്‌ ഏഴാം സ്ഥാനത്താണ്‌ ഞാന്‍ ബാറ്റ്‌ ചെയ്യുക എന്ന്‌ അവര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട്‌ തന്നെ പെട്ടെന്ന്‌ ബാറ്റിങ്‌ പൊസിഷനില്‍ മുകളിലേക്ക്‌ കയറി ഇറങ്ങാന്‍ പറഞ്ഞത്‌ എന്നെ ഞെട്ടിച്ചു. വിക്കറ്റ്‌ വീഴുന്നത്‌ തടയുകയായിരുന്നു അവിടെ ഞങ്ങളുടെ ലക്ഷ്യം. എന്നോട്‌ ക്രീസിലേക്ക്‌ ഇറങ്ങാന്‍ പറഞ്ഞു, പെട്ടെന്നാണ്‌ അതിനുള്ള തീരുമാനമുണ്ടായത്‌, കാര്‍ത്തിക്‌ പറയുന്നു.

ആ സമയം ഞാന്‍ ജേഴ്‌സി കൂടി ഇട്ടിരുന്നില്ല. രാഹുല്‍ പുറത്തായതിന്‌ പിന്നാലെ ഞാന്‍ ക്രീസിലേക്ക്‌ ഇറങ്ങി. ബോള്‍ട്ടിന്റെ സ്‌പെല്‍ കഴിയുന്നത്‌ വരെ വിക്കറ്റ്‌ പോവാതെ ഞാന്‍ പിടിച്ചു നിന്നു. ഞാന്‍ സ്‌കോര്‍ കണ്ടെത്തേണ്ട സമയമായപ്പോള്‍ നീഷാമിന്റെ തകര്‍പ്പന്‍ ക്യാച്ച്‌ എന്റെ വിക്കറ്റെടുത്തു. വലിയ ടൂര്‍ണമെന്റുകളില്‍ കിരീടത്തിലേക്ക്‌ എത്തിയില്ലെങ്കിലും നമ്മള്‍ മികവ്‌ കാണിക്കുന്നുണ്ടെന്നും കാര്‍ത്തിക്ക്‌ ചൂണ്ടിക്കാണിക്കുന്നു.

എല്ലാ ടൂര്‍ണമെന്റിലും സെമി ഫൈനല്‍ ഉറപ്പായുമെത്താന്‍ നമുക്കാവുന്നുണ്ട്‌. ലോകകപ്പ്‌ വിജയിക്കാന്‍ നമുക്ക്‌ സാധിച്ചില്ലെങ്കിലും അതിന്‌ കഴിവും പ്രാപ്‌തിയുമുള്ള ടീമാണ്‌ നമ്മുടേതെന്നും കാര്‍ത്തിക്‌ പറഞ്ഞു. 2013ന്‌ ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ കിരീടം തൊടാന്‍ ഇന്ത്യക്ക്‌ സാധിക്കാത്തത്‌ ചൂണ്ടിയായിരുന്നു കാര്‍ത്തിക്കിന്റെ വാക്കുകള്‍.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT