Sports

ഗാലറിയില്‍ പ്രതിഷേധം വേണ്ട, ഗുവാഹത്തി ട്വന്റി20യില്‍ പോസ്റ്ററുകള്‍ക്കും ബാനറുകള്‍ക്കും വിലക്ക് 

മാര്‍ക്കര്‍ പേനകളും സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകാന്‍ അനുവാദം ഉണ്ടായിരിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി : ബര്‍സപ്ര സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ട്വന്റി20 മത്സരത്തില്‍ പോസ്റ്ററുകള്‍ക്കും ബാനറുകള്‍ക്കും വിലക്ക്. മത്സരം കാണാനെത്തുന്നവര്‍ ആറ്, നാല് എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളും സന്ദേശങ്ങള്‍ കുറിച്ച ബാനറുകളുമായി എത്തരുതെന്നാണ് നിര്‍ദേശം. ഇവ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കില്ല. 

മാര്‍ക്കര്‍ പേനകളും സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകാന്‍ അനുവാദം ഉണ്ടായിരിക്കില്ല. പേഴ്‌സ്, ഹാന്‍ഡ്ബാഗ്, മൊബൈല്‍ ഫോണ്‍, താക്കോല്‍ തുടങ്ങിയവ മാത്രമേ പ്രവേശിപ്പിക്കുകയൊള്ളു. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പല സംസ്ഥാനങ്ങളിലും വ്യാപകമായി ഉണ്ടായ പ്രതിഷേധങ്ങളുമായി ഈ തീരുമാനത്തിന് ബന്ധമില്ലെന്നും ആസാം ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേവജിത്ത് സൈക പറഞ്ഞു. 

' ആസാം ജനത മാത്രമല്ല, എല്ലാവരും ഇക്കാര്യത്തില്‍ ഉത്കണ്ഠയുള്ളവരാണ്. ഇതൊരു അന്താരാഷ്ട്ര മത്സരമായതിനാല്‍ തന്നെ സുരക്ഷാ സജ്ജീകരണങ്ങള്‍ കര്‍ശനമായിരിക്കും', അദ്ദേഹം പറഞ്ഞു. ബിസിസിഐയും ബിവറേജ് മള്‍ട്ടീനാഷണലും തമ്മിലുള്ള കരാര്‍ അവസാനിച്ചതിനാലാണ് പ്ലക്കാര്‍ഡുകള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് സംഘാടകര്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

SCROLL FOR NEXT