Sports

പ്രളയക്കെടുതിയില്‍ മെസിയുടെ സഹായം തേടി; ഈ വെളിപ്പെടുത്തല്‍ കേട്ടല്‍ ആരാധകര്‍ക്ക് മെസിയോടുള്ള ഇഷ്ടം കൂടും 

കളി കഴിഞ്ഞതിന് ശേഷം ഏവരേയും അത്ഭുതപ്പെടുത്തുന്ന വിധം തന്നെ സഹായിക്കാന്‍ എത്തിയ മെസിയെ കുറിച്ചാണ് വര്‍ഗാസ് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

രാധകര്‍ക്ക് മെസിയോടുള്ള ഇഷ്ടം ഇരട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലുമായിട്ടാണ് അല്‍മേരിയ മുന്‍ താരം എത്തുന്നത്. ലാലീഗില്‍ ബാഴ്‌സയ്‌ക്കെതിരായ അല്‍മേരിയയുടെ കളിക്ക് മുന്‍പേ വര്‍ഗാസ് മെസിയോട് ഒരു സഹായം അഭ്യര്‍ഥിച്ചു. കളി കഴിഞ്ഞതിന് ശേഷം ഏവരേയും അത്ഭുതപ്പെടുത്തുന്ന വിധം തന്നെ സഹായിക്കാന്‍ എത്തിയ മെസിയെ കുറിച്ചാണ് വര്‍ഗാസ് പറയുന്നത്. 

2010ലാണ് സംഭവം. പ്രളയത്തെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന എന്റെ നാട്ടുകാരെ സഹായിക്കുന്നതിനായി എന്റെ ജേഴ്‌സി ലേലത്തില്‍ വയ്ക്കാന്‍ നല്‍കണം എന്നാവശ്യപ്പെട്ട് കളിക്ക് മുന്‍പേ എനിക്ക് ഫോണ്‍കോള്‍ വന്നു.ഈ കാര്യം ഞാന്‍ മെസിയോട് പറഞ്ഞു. നാട്ടുകാരെ സഹായിക്കുന്നതിനായി നിങ്ങളുടെ ജേഴ്‌സി ലേലത്തില്‍ വയ്ക്കാന്‍ നല്‍കാമോ എന്ന് കളിക്ക് മുന്‍പ് ഞാന്‍ മെസിയോട് ചോദിച്ചു. 

കളി അവസാനിച്ചപ്പോഴേക്കും ആക്കാര്യം താന്‍ മറന്നിരുന്നതായി വര്‍ഗാസ് പറയുന്നു. കാരണം ആ കളിയില്‍ എട്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ അവരെ തകര്‍ത്തത്. തോല്‍വിയുടെ വേദനയില്‍ ഞാന്‍ നില്‍ക്കവെ ഒരു ബാഗുമായി മെസി എത്തി. നിനക്കായി ഞാന്‍ ശേഖരിച്ച ജേഴ്‌സികള്‍ ഇവയാണ് എന്ന് പറഞ്ഞ് മെസി ആ ബാഗ് എനിക്ക് നല്‍കി. ബാഗ് തുറന്ന ഞാന്‍ ശരിക്കും ഞെട്ടി. മെസിയുടെ ജേഴ്‌സി മാത്രമായിരുന്നില്ല അതില്‍ ഉണ്ടായിരുന്നത്. സാവി, ഇനിയെസ്റ്റ, ഡാനി അല്‍വസ്, പിക്വ, എന്നിവരുടെ ജേഴ്‌സിയും മെസി നല്‍കിയ ആ ബാഗിലുണ്ടായിരുന്നതായി മുന്‍ ലാലിഗ താരം പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറ്റകൈ പ്രയോഗത്തിന്' മുതിരുന്നു, കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം'; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്; വീഡിയോ പകര്‍ത്തിയ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

'കുടുംബത്തോട് ക്ഷമ ചോദിക്കുന്നു'വെന്ന് സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ്?; അതിവേഗ റെയിലുമായി ഇ ശ്രീധരന്‍ മുന്നോട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യുവതിയെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍; പിടഞ്ഞുമരിക്കുമ്പോഴും പീഡനം തുടര്‍ന്നു; എല്ലാം സിസിടിവിയില്‍ പതിഞ്ഞു

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

SCROLL FOR NEXT