Sports

ഫിഞ്ചിനെ മടക്കി ജഡേജ, ഭീഷണിയായി വീണ്ടും ഖവാജ; ഓസ്‌ട്രേലിയയ്ക്ക് ഭേദപ്പെട്ട തുടക്കം

സ്പിന്നര്‍മാരെ തുണയ്ക്കുന്നത് എന്ന് വിലയിരുത്തപ്പെട്ട ഫിറോസ് ഷാ കോട്‌ലയിലെ പിച്ചില്‍ കുല്‍ദീപ് യാദവിനെതിരെ ആദ്യ ഓവറുകളില്‍ ഓസ്‌ട്രേലിയ റണ്‍സ് വാരിക്കൂട്ടി.

സമകാലിക മലയാളം ഡെസ്ക്

നിര്‍ണായകമായ അഞ്ചാം ഏകദിനത്തിലും ഓസ്‌ട്രേലിയയ്ക്ക് ഭേദപ്പെട്ട തുടക്കം നല്‍കി ഓപ്പണര്‍മാര്‍. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ട് നൂറിന് മുകളിലേക്ക് ഉയര്‍ത്താന്‍ ഇന്ത്യ അനുവദിച്ചില്ല. 14ാം ഓവറിലെ മൂന്നാം പന്തില്‍ രവീന്ദ്ര ജഡേജ ഓസീസ് നായകന്‍ ഫിഞ്ചിനെ കൂടാരം കയറ്റി. 43 പന്തില്‍ നിന്നും 23 റണ്‍സായിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 16 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സിലേക്ക് എത്തി. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലേയും മികവ് ഖവാജ ഫിറോസ് ഷാ കോട്‌ലയും ആവര്‍ത്തിക്കുകയായിരുന്നു. ഡ്രിങ്ക്‌സ് ബ്രേക്കിന് പിരിയുമ്പോല്‍ 46 പന്തില്‍ 49 റണ്‍സുമായിട്ടാണ് ഖവാജ ക്രീസില്‍ നില്‍ക്കുന്നത്.ബൂമ്ര, ഭുവി മുഹമ്മദ് ഷമി ഉള്‍പ്പെട്ട ഇന്ത്യയുടെ പേസ് ആക്രമണത്തെ ഒരിക്കല്‍ കൂടി അനായാസം ഓസീസ് ഓപ്പണര്‍മാര്‍ അതിജീവിച്ചു. 

പേസര്‍മാരുടെ ആദ്യ ഓവറുകളില്‍ ബൂമ്രയ്ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും ഓസീസ് ഓപ്പണര്‍മാരെ നിയമന്ത്രിക്കുവാനായത്. ഭുവി തന്റെ ആദ്യ അഞ്ച് ഓവറില്‍ 26 റണ്‍സ് വഴങ്ങിയപ്പോള്‍ മൂന്ന് ഓവറില്‍ 22 റണ്‍സാണ് ഷമി വിട്ടുകൊടുത്തത്. ബൂമ്ര നാല് ഓവറില്‍ വിട്ടുകൊടുത്തത് എട്ട് റണ്‍സ് മാത്രം. 

സ്പിന്നര്‍മാരെ തുണയ്ക്കുന്നത് എന്ന് വിലയിരുത്തപ്പെട്ട ഫിറോസ് ഷാ കോട്‌ലയിലെ പിച്ചില്‍ കുല്‍ദീപ് യാദവിനെതിരെ ആദ്യ ഓവറുകളില്‍ ഓസ്‌ട്രേലിയ റണ്‍സ് വാരിക്കൂട്ടി. കുല്‍ദീപിന്റെ ആദ്യ രണ്ട് ഓവറില്‍ 17 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്. എന്നാല്‍ രവീന്ദ്ര ജഡേജ തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ വിക്കറ്റ് കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT