Sports

ബാഴ്‌സയെ തളച്ച് സെവിയ, ഒന്നാം സ്ഥാനം റയലിന് ഒരു ജയം അകലെ; നിസഹായനായി മെസി 

സെവിയയുമായി ബാഴ്‌സ സമനിലയില്‍ കുരുങ്ങിയതോടെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനുള്ള സാധ്യത റയല്‍ മാഡ്രിഡിന് മുന്‍പില്‍

സമകാലിക മലയാളം ഡെസ്ക്

സെവിയ: ലാ ലീഗയില്‍ കിരീട പോര് മുറുകുന്നതിന് ഇടയില്‍ ഗോള്‍ രഹിത സമനിലയില്‍ കുരുങ്ങി ബാഴ്‌സ. സെവിയയുമായി ബാഴ്‌സ സമനിലയില്‍ കുരുങ്ങിയതോടെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനുള്ള സാധ്യത റയല്‍ മാഡ്രിഡിന് മുന്‍പില്‍ തുറക്കുകയും ചെയ്യുന്നു. 

700ാം കരിയര്‍ ഗോള്‍ എന്ന നേട്ടത്തിലേക്ക് മെസി എത്തുന്നതിനായി കാത്തിരുന്ന ആരാധകര്‍ക്കും നിരാശയായിരുന്നു മത്സരം നല്‍കിയത്. ഇടവേളക്ക് ശേഷമുള്ള ആദ്യ രണ്ട് കളിയിലും മെസി ഗോള്‍ വല കുലുക്കിയിരുന്നു. 

ഗ്രീസ്മാന്റെ ബെഞ്ചിലിരുത്തി ബ്രാത്വെയ്റ്റിനെ ഇറക്കിയാണ് സെറ്റിയാന്‍ തുടങ്ങിയത്. എന്നാല്‍ ആ നീക്കം തന്നെ പിഴച്ചു. പരിക്കിന് ശേഷം ആദ്യമായി 90 മിനിറ്റും കളിച്ച സുവാരസിന് പക്ഷേ പതിവ് പോലെ മെസിയോട് ചേര്‍ന്ന് കളിക്കാനായില്ല. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ആല്‍ബയുടെ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സുവാരസിന് ഗോള്‍വലയിലെത്തിക്കാനായില്ല. 

രണ്ടാം പകുതിയില്‍ മെസിയുടെ ഫ്രീകിക്ക് വല കുലുക്കുമെന്ന് തോന്നിച്ചെങ്കിലും സെവിയയുടെ ഗോള്‍ കീപ്പര്‍ വാക്ലിക് അവിടേയും വില്ലനായി. നിലവില്‍ ബാഴ്‌സയുമായി മൂന്ന് പോയിന്റ് വ്യത്യാസമാണ് റയലിനുള്ളത്. 30 കളിയില്‍ നിന്ന് ബാഴ്‌സക്ക് 65 പോയിന്റും, 29 കളിയില്‍ നിന്ന് റയലിന് 62 പോയിന്റും. ഞായറാഴ്ച റിയല്‍ സോസ്യാഡിനെതിരെ ജയം പിടിച്ചാല്‍ ബാഴ്‌സക്കൊപ്പമെത്താന്‍ റയലിനാവും. പരസ്പരം ഏറ്റുമുട്ടിയപ്പോഴുള്ള ഗോള്‍ വ്യത്യാസത്തില്‍ റയലാണ് ബാഴ്‌സയേക്കാള്‍ മുന്‍പില്‍.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

രുചി തേടിയ ഇന്ത്യക്കാർ ഇന്റർനെറ്റിൽ തിരഞ്ഞത് ഈ വിഭവങ്ങൾ

സിനിമാ പ്രമോഷനായി വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്‌പോര്‍ട്ട് വിട്ടു നല്‍കും

1,28,490 രൂപ വില, ഗ്ലാമര്‍ ലുക്കില്‍ പുതുക്കിയ പള്‍സര്‍ 220എഫ് വിപണിയില്‍; അറിയാം വിശദാംശങ്ങള്‍

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

SCROLL FOR NEXT