Sports

ബിസിസിഐക്ക് വീണ്ടും തിരിച്ചടി; കൊച്ചി ടസ്‌കേഴ്‌സിന് 800കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഐപിഎല്ലില്‍ നിന്നും കൊച്ചി ടസ്‌കേഴ്‌സിനെ പുറത്താക്കിയ ബിസിസിഐക്ക് വീണ്ടും തിരിച്ചടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഐപിഎല്ലില്‍ നിന്നും കൊച്ചി ടസ്‌കേഴ്‌സിനെ പുറത്താക്കിയ ബിസിസിഐക്ക് വീണ്ടും തിരിച്ചടി. കൊച്ചി ടസ്‌കേഴ്‌സ് ടീം ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 800 കോടി രൂപ നല്‍കാന്‍ ബിസിസിഐയോട് ആര്‍ബിട്രേഷന്‍ കോടതി ഉത്തരവിട്ടു. 2011ലാണ് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് ആരോപിച്ച് കൊച്ചി ടീമിനെ പുറത്താക്കിയത്. ധ്യതിപിടിച്ച തീരുമാനമായിരുന്നുവെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു.  

കോടതി വിധി ബിസിസിഐയുടെ പൊതുയോഗത്തിന് വിട്ടതായി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു.  ഐപിഎല്‍ ഗവര്‍ണിംഗ് കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2015ല്‍ കൊച്ചി ടസ്‌കേഴ്‌സിന്റെ ബാങ്ക് ഗ്യാരണ്ടി ബിസിസിഐ പണമാക്കി മാറ്റുന്നതിനെ വെല്ലുവിളിച്ച്  നല്‍കിയ അപ്പീലില്‍ ആര്‍ബിട്രേഷന്‍ കോടതിയില്‍ നിന്നും ടീം ഉടമകള്‍ അനുകൂല വിധി സമ്പാദിച്ചിരുന്നു. ആര്‍ സി ലഹോട്ടി അധ്യക്ഷനായുളള പാനല്‍ 550 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് വിധിച്ചത്. ഇതില്‍ ബിസിസിഐ പരാജയപ്പെടുകയാണെങ്കില്‍ 18 ശതമാനം വാര്‍ഷിക പിഴ ഒടുക്കണമെന്നും വിധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം നഷ്ടപരിഹാര തുക നല്‍കാന്‍ ബിസിസിഐ തയ്യാറായില്ല. കൂടാതെ ടീമിനെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്താനോ ബിസിസിഐ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെയാണ് ആര്‍ബിട്രേഷന്‍ കോടതിയുടെ പുതിയ തീരുമാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം