Sports

ബൗണ്ടറികളും തുല്യമായിരുന്നെങ്കിലോ? ആരെ വിജയിയായി പ്രഖ്യാപിക്കും? 

ഇരു ടീമുകളും അടിച്ച ബൗണ്ടറികളുടെ എണ്ണവും തുല്യമായി വന്നിരുന്നെങ്കില്‍ ആരെ വിജയിയായി പ്രഖ്യാപിക്കും? 

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ഫൈനലിലെ 102 ഓവറുകള്‍ തീര്‍ത്ത നെഞ്ചിടിപ്പ് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്ന് മായാനിടയില്ല. ഗപ്റ്റിലിന്റെ ഓവര്‍ത്രോ സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ തൊട്ടതിന് അനുവദിച്ച ആറ് റണ്‍സ്, ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ വിജയിയെ നിര്‍ണയിച്ചതെല്ലാം ലോകകപ്പിനെ വിവാദത്തില്‍ മുക്കി. അതിനിടയില്‍ മറ്റൊരു ചോദ്യവും ഉയര്‍ന്നിരുന്നു. ഇരു ടീമുകളും അടിച്ച ബൗണ്ടറികളുടെ എണ്ണവും തുല്യമായി വന്നിരുന്നെങ്കില്‍ ആരെ വിജയിയായി പ്രഖ്യാപിക്കും? 

ഐസിസിയുടെ നിയമത്തില്‍ പറയുന്നത് ഇങ്ങനെ, 

സൂപ്പര്‍ ഓവറിലും നിശ്ചിത ഓവറിലുമായി ഇരു ടീമുകളും നേടിയ ആകെ ബൗണ്ടറി തുല്യമായി വന്നാല്‍ സൂപ്പര്‍ ഓവറില്‍ അടിച്ച ബൗണ്ടറികള്‍ കണക്കാക്കാതെ 50 ഓവറില്‍ ഓരോ ടീമും അടിച്ച ബൗണ്ടറി മാത്രം എടുക്കും. 50 ഓവറില്‍ കൂടുതല്‍ ബൗണ്ടറിയടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കും. 

50 ഓവറിലും ബൗണ്ടറികളുടെ എണ്ണം തുല്യമായി വന്നാല്‍ സൂപ്പര്‍ ഓവറിലെ അവസാന ബോളുകളില്‍ കൂടുതല്‍ റണ്‍സ് നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കും. ഉദാഹരണത്തിന്, സൂപ്പര്‍ ഓവറില്‍ ആറ് ബോളുകള്‍ വീതം രണ്ട് ടീമും നേരിട്ടു. അവിടെ അവസാന ഡെലിവറിയില്‍ നാല് റണ്‍സാണ് ഒരു ടീം നേടിയത് എന്ന് കരുതുക. രണ്ടാമത്തെ ടീം അവസാനത്തെ ഡെലിവറിയില്‍ നേടിയത് ആറ് റണ്‍സും. എങ്കില്‍ രണ്ടാമത്തെ ടീമിനെ വിജയിയായി പ്രഖ്യാപിക്കും. 

സൂപ്പര്‍ ഓവറില്‍ നാല് ഡെലിവറി മാത്രമാണ് ഒരു ടീമിന് നേരിടാനായത് എങ്കില്‍, അതിനുള്ളില്‍ അവരുടെ രണ്ട് വിക്കറ്റ് വീണെങ്കില്‍ നാലാമത്തെ ഡെലിവറി അവസാവ ഡെലിവറിയായി കണക്കാക്കി, ആ ഡെലിവറിയില്‍ എത്ര റണ്‍സ് നേടിയെന്ന് നോക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT