Sports

മറൈന്‍ഡ്രൈവില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം, വാങ്കഡെയിലെ വന്ദേമാതരം; ഹൃദയം തൊട്ട നിമിഷങ്ങള്‍ വെളിപ്പെടുത്തി ധോനി

രണ്ട് ലോക കിരീടങ്ങളില്‍ ഇന്ത്യയ്ക്കായി നേടിത്തന്ന ക്രിക്കറ്റ് കരിയറിന് ഇടയിലെ ഒരിക്കലും മറക്കാനാവാത്ത തന്റെ പ്രിയപ്പെട്ട രണ്ട് നിമിഷങ്ങള്‍ വെളിപ്പെടുത്തി ധോനി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രണ്ട് ലോക കിരീടങ്ങളില്‍ ഇന്ത്യയ്ക്കായി നേടിത്തന്ന ക്രിക്കറ്റ് കരിയറിന് ഇടയിലെ ഒരിക്കലും മറക്കാനാവാത്ത തന്റെ പ്രിയപ്പെട്ട രണ്ട് നിമിഷങ്ങള്‍ വെളിപ്പെടുത്തി ധോനി. 2007ലെ ട്വന്റി20 ലോകകപ്പിന് ഇടയിലും, 2011ലെ ലോകകപ്പ് ഫൈനലിന് ഇടയിലുമായിരുന്നു ആ നിമിഷങ്ങള്‍...

2007ലെ ലോകകപ്പ് ജയിച്ച് ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങിയെത്തി. മുംബൈയിലെ മറൈന്‍ഡ്രൈവില്‍ ഓപ്പണ്‍ ബസിലാണ് ഞങ്ങള്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. അവിടെ കൂടിയ എല്ലാവരുടേയും മുഖത്ത് ചിരിയായിരുന്നു. ആ ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഫ്‌ലൈറ്റ് മിസ് ആയവരും, പ്രധാനപ്പെട്ട ജോലികള്‍ക്കായി പോവേണ്ടവരുമുണ്ടായിരുന്നിരിക്കും...എന്നിട്ടും അവര്‍ ആഘോഷങ്ങള്‍ക്കൊപ്പം കൂടി...ധോനി പറയുന്നു. 

2011 ലോകകപ്പ് ഫൈനലിന് ഇടയില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ കാണികള്‍ വന്ദേമാതരം പാടിയതാണ് ധോനിയുടെ കരിയറിലെ മറക്കാനാവാത്ത മറ്റൊരു നിമിഷം. ഇന്ത്യയ്ക്ക് ജയിക്കാന്‍ 15-20 റണ്‍സ് വേണ്ട സമയം. കാണികള്‍ വന്ദേമാതരം വിളികള്‍ മുഴക്കിക്കൊണ്ടിരുന്നു. ഈ രണ്ട് നിമിഷങ്ങള്‍ക്ക് സമാനമായൊന്ന് സംഭവിക്കുക എന്നത് പ്രയാസമാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് നിമിഷങ്ങളാണ് അത്...ധോനി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

'കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുത്'; പ്രകാശ് രാജിനോട് ദേവനന്ദ

വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ ഇനി ആപ്പ് വഴി, എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു, സ്‌കാന്‍ ചെയ്ത് യാത്ര

സ്വകാര്യ ഡിറ്റക്ടീവ്, പണം നല്‍കിയാല്‍ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാം, പരസ്യം നല്‍കിയ ഹാക്കര്‍ അറസ്റ്റിൽ

'നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല'; വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍; വിമര്‍ശനം

SCROLL FOR NEXT