Sports

യുവേഫ ക്ലബ് മത്സരങ്ങളില്‍ റൊണാള്‍ഡോയ്ക്ക് നൂറ് ഗോള്‍; അലിയന്‍സ് അറീനയില്‍ മ്യൂണിക്കിനെ തുരത്തി റിയല്‍ മാഡ്രിഡ്

സമകാലിക മലയാളം ഡെസ്ക്


മ്യൂണിക്ക്: യുവേഫയുടെ ക്ലബ്ബ് ചരിത്രത്തില്‍ ആദ്യമായി നൂറ് ഗോള്‍ നേട്ടം കൈവരിച്ച ആദ്യ കളിക്കാരനെന്ന പദവി റിയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ഫൈനലിന്റെ ആദ്യ പാദത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കെനെതിരേ അവരുടെ തട്ടകമായ അലിയന്‍സ് അറീനയില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് റിയല്‍ തോല്‍പ്പിച്ചു. റൊണാള്‍ഡോയാണ് റിയലിന് വേണ്ടി രണ്ടു ഗോളുകളും നേടിയത്. ഈ ഗോള്‍നേട്ടത്തോടെയാണ് സിആര്‍7 ലോകഫുട്‌ബോളില്‍ പുതിയൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.

ഫോട്ടോ-ഇഎസ്പിഎന്‍

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ 98 ഗോളുമായി പുതിയ റെക്കോഡിനായി കാത്തിരുന്ന റൊണാള്‍ഡോ ചാംപ്യന്‍സ് ലീഗ് ഒന്നാം പാദത്തില്‍ രണ്ട് എവേ ഗോളിന്റെ ആനുകൂല്യം നല്‍കുന്നതിലും വിജയിച്ചു. 84 ഗോളുകള്‍ റിയല്‍ മാഡ്രിഡിനായും 16 ഗോളുകള്‍ മാഞ്ചസ്റ്ററിന്റെ കുപ്പായത്തിലുമാണ് റൊണി നേടിയിരിക്കുന്നത്.

ചാംപ്യന്‍സ് ലീഗിലെ ഗോള്‍വേട്ടകാരിലും മുമ്പില്‍ ക്രിസ്റ്റ്യാനോയാണ്. 136 ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് 97 ഗോളുകളാണ് റൊണാള്‍ഡോ നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ താരം മെസ്സി 114 മത്സരങ്ങളില്‍ നിന്ന് നേടിയത് 94 ഗോളുകളാണ്. 

സാന്റിയാഗോ ബെര്‍ണാബുവില്‍ വെച്ച് ബുധനാഴ്ചയാണ് ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം പാദം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

അടിമുടി മാറാനൊരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം; മൂന്നാം ഘട്ട പ്രവൃത്തികൾ ഉടൻ പൂർത്തിയാകും

'കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുത്'; പ്രകാശ് രാജിനോട് ദേവനന്ദ

വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ ഇനി ആപ്പ് വഴി, എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു, സ്‌കാന്‍ ചെയ്ത് യാത്ര

സ്വകാര്യ ഡിറ്റക്ടീവ്, പണം നല്‍കിയാല്‍ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാം, പരസ്യം നല്‍കിയ ഹാക്കര്‍ അറസ്റ്റിൽ

SCROLL FOR NEXT