Sports

ലങ്കന്‍ പ്രീമിയര്‍ ലീഗിലേക്ക് ഗെയ്ലും അഫ്രീദിയും ഉള്‍പ്പെടെ വമ്പന്മാര്‍, താര ലേലത്തില്‍ 150 വിദേശ കളിക്കാര്‍ 

ലങ്കന്‍ പ്രീമിയര്‍ ലീഗ് ലേലത്തില്‍ മുനാഫ് പട്ടേല്‍, ക്രിസ് ഗെയില്‍, ഷാഹിദ് അഫ്രീദി എന്നിവരുള്‍പ്പെടെ 150 വിദേശ താരങ്ങളുടെ പേരെത്തും

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ലങ്കന്‍ പ്രീമിയര്‍ ലീഗ് ലേലത്തില്‍ മുനാഫ് പട്ടേല്‍, ക്രിസ് ഗെയില്‍, ഷാഹിദ് അഫ്രീദി എന്നിവരുള്‍പ്പെടെ 150 വിദേശ താരങ്ങളുടെ പേരെത്തും. ഒക്ടോബര്‍ ഒന്നിനാണ് ലേലം. 

ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസന്‍, വിന്‍ഡിസിന്റെ ഡാരന്‍ ബ്രാവോ, ഇംഗ്ലണ്ടിന്റെ രവി ബൊപ്പാറ, സൗത്ത് ആഫ്രിക്കയുടെ കോളിന്‍ മണ്‍റോ, വെര്‍ണോന്‍ ഫിലാന്‍ഡര്‍ എന്നിവരുടെ പേരും ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

അഞ്ച് ഫ്രാഞ്ചൈസികളാണ് ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന സീസണില്‍ കളിക്കുക. നവംബര്‍ 14 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് ടൂര്‍ണമെന്റ്. ഓഗസ്റ്റിലാണ് ടൂര്‍ണമെന്റ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് നീട്ടിവെച്ചു. 

2018ലാണ് മുനാഫ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 13 ടെസ്റ്റും, 70 ഏകദിനവും, മൂന്ന് ട്വന്റി20യും കളിച്ചിട്ടുണ്ട്. 2006ല്‍ ഇന്ത്യക്കായി അരങ്ങേറിയ മുനാഫ് 2011ലെ ലോക കിരീടം നേടിയ ടീമിലും അംഗമായിരുന്നു. നേരത്തെ യുഎഇയില്‍ നടന്ന ടി10 ലീഗില്‍ മുനാഫ് പട്ടേല്‍ കളിച്ചിരുന്നു. 

ദംബുള്ള, പല്ലെകെലെ, ഹമ്പന്‍തോറ്റ എന്നിവിടങ്ങളിലായാണ് എല്‍പിഎല്‍ മത്സരങ്ങള്‍. എന്നാല്‍ ലീഗില്‍ കളിക്കാനെത്തുന്ന താരങ്ങള്‍ക്ക് ക്വാറന്റൈന്‍ കാലയളവില്‍ ലങ്കന്‍ സര്‍ക്കാര്‍ ഇതുവരെ ഇളവ് പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ രാജ്യത്തേക്ക് എത്തുന്ന വ്യക്തി 14 ദിവസം ക്വാറന്റൈനില്‍ കഴിയണം എന്നാണ് വ്യവസ്ഥ. ഇത് ഏഴായി ചുരുക്കണം എന്നാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT