Sports

ലൈവ് കമന്ററിക്കിടെ പെര്‍ഫ്യൂമെടുത്ത് അടിച്ചു; ഇഷ ഗുഹയെ ട്രോളി സ്‌കൈ സ്‌പോര്‍ട്‌സ്, മറുപടി ( വീഡിയോ) 

മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരവും അവതാരകയുമായ ഇഷ ഗുഹയ്ക്ക് ആയിരുന്നു അമളി സംഭവിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ചാനല്‍ ലൈവിനിടെ അവതാരകരുടെയും മറ്റും അബദ്ധങ്ങള്‍ രസകരമായ ചര്‍ച്ചകള്‍ക്ക് വഴിമാറിയ സംഭവങ്ങള്‍ നിരവധിയുണ്ട്. പലപ്പോഴും ലൈവിലാണ് എന്ന കാര്യം ഒരു നിമിഷം മറന്നുപോകുമ്പോള്‍ സ്വാഭാവികമായി ചെയ്തുപോകുന്നതാണ് ട്രോളുകളും മറ്റുമായി മാറുന്നത്.
 ലണ്ടനില്‍ നടക്കുന്ന വനിതാ ആഷസ് പരമ്പരയ്ക്കിടേയും അങ്ങനെ ഒരു അബദ്ധം സംഭവിച്ചു. മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരവും അവതാരകയുമായ ഇഷ ഗുഹയ്ക്ക് ആയിരുന്നു അമളി സംഭവിച്ചത്.

ആഷസ് പരമ്പര പുരോഗമിക്കുന്നിതിനിടെ കമന്ററി ബോക്‌സിലേക്ക് വരികയായിരുന്നു ഇഷ ഗുഹ. അവിടെ ചാള്‍ഡ് ഡംഗലും ചാര്‍ലെറ്റ് എഡ്വേര്‍ഡ്‌സും കമന്ററി നല്‍കുന്ന തിരക്കിലായിരുന്നു. ഇവരുടെ പിന്നിലേക്ക് വന്ന ഇഷ അവിടെയുണ്ടായിരുന്ന പെര്‍ഫ്യൂം എടുത്ത് അടിച്ചു. അപ്പോഴാണ് ഇത് ലൈവ് വീഡിയോ ആണെന്ന കാര്യം ഇഷ ഓര്‍ത്തത്. ഉടനെ ചമ്മിയ മുഖവുമായി ഇഷ സീനില്‍ നിന്ന് മാറി. 

ഇതിന്റെ വീഡിയോ പിന്നീട് സ്‌കൈ സ്‌പോര്‍ട്‌സ് ട്വീറ്റ് ചെയ്തു. ഇഷയുടെ ഈ അബദ്ധത്തെ ചാള്‍സും ചാര്‍ലെറ്റും വിശകലനം ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്. ക്രിക്കറ്റ് മത്സരം വിശകലം ചെയ്യുന്ന രീതിയിലായിരുന്നു ഇത്. 'ഇന്ന് നന്നായി കാറ്റു ലഭിക്കുന്ന വസ്ത്രം ധരിച്ചത് എനിക്ക് മികച്ച അവസരം നല്‍കി, എല്ലാവര്‍ക്കും നന്ദി' സ്‌കൈ സ്‌പോര്‍ട്‌സിന്റെ ട്വീറ്റിന് ഇഷ ഗുഹ ഇങ്ങനെ മറുപടി നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT