Sports

വനിതാ താരങ്ങളുടെ ലോക്ക്ഡൗണ്‍ വിനോദം ലുഡോ കളി; പാത്രം കഴുകലൊക്കെ ദിനചര്യയായെന്ന് മന്ദാന 

ചീട്ടുകളിയും പാചകപരീക്ഷണങ്ങളുമൊക്കെയായാണ് താരം ലോക്ക്ഡൗണ്‍ ചിലവിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


കോവിഡ് 19 ഭീതിക്കിടയിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കിടയിലെ ആത്മബന്ധം ഉറപ്പിക്കുന്നത് ലുഡോ കളിയാണെന്ന് സ്മൃതി മന്ദാന. ലോക്ക്ഡൗണ്‍ സമയം എങ്ങനെ ചിലവിടുന്നു എന്ന് പങ്കുവച്ചുള്ള വിഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. ബിസിസിഐ ട്വീറ്റ് ചെയ്ത വിഡിയോയില്‍ സഹതാരങ്ങളുമായി ബന്ധം പുലര്‍ത്തുന്ന വഴികള്‍ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. 

"ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ലുഡോ കളിക്കും. അത് ഞങ്ങള്‍ക്കിടയിലെ ആത്മബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്", താരം വിഡിയോയില്‍ പറഞ്ഞു. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വര്‍ക്കൗട്ട് മുടക്കാതിരിക്കുന്നുണ്ടെന്നും ട്രെയിനറുടെ നിര്‍ദേശപ്രകാരം അവ ചെയ്യുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

കുടുംബവുമൊത്ത് സമയം ചിലവിടാനാണ് ഈ അവസരം മന്ദാന ഏറെ പ്രയോജനപ്പെടുത്തുന്നത്. ചീട്ടുകളിയും പാചകപരീക്ഷണങ്ങളുമൊക്കെയായാണ് ലോക്ക്ഡൗണ്‍ ചിലവിടുന്നത്. പാത്രം കഴുകലൊക്കെ തന്റെ ദിനചര്യയുടെ ഭാഗമായെന്നാണ് താരത്തിന്റെ വാക്കുകള്‍. സഹോദരനെ ശല്യപ്പെടുത്തുന്നതാണ് ഏറ്റവും താത്പര്യമെന്നും താരം പറയുന്നു. 

സിനിമാപ്രേമിയായ താന്‍ ലോക്ക്ഡൗണ്‍ കാലത്ത് സമയം ചിലവിടാന്‍ കണ്ടെത്തുന്ന മറ്റൊരു മാര്‍ഗ്ഗം സിനിമ കാണല്‍ ആണെന്നും സ്മൃതി പറഞ്ഞു. ആഴ്ചയില്‍ രണ്ടോ മൂന്നോ സിനിമകളാണ് കാണുന്നതെന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവിടാന്‍ സമയം കണ്ടെത്തുന്നതിനായാണ് സിനിമകളുടെ എണ്ണം കുറച്ചതെന്നും താരം പറഞ്ഞു. ഇതിനുപുറമേ ദിവസവും 10 മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് താന്‍ ഉറപ്പാക്കാറുണ്ടെന്നും താരം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT