Sports

വനിതാ താരങ്ങളുടെ ലോക്ക്ഡൗണ്‍ വിനോദം ലുഡോ കളി; പാത്രം കഴുകലൊക്കെ ദിനചര്യയായെന്ന് മന്ദാന 

ചീട്ടുകളിയും പാചകപരീക്ഷണങ്ങളുമൊക്കെയായാണ് താരം ലോക്ക്ഡൗണ്‍ ചിലവിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


കോവിഡ് 19 ഭീതിക്കിടയിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കിടയിലെ ആത്മബന്ധം ഉറപ്പിക്കുന്നത് ലുഡോ കളിയാണെന്ന് സ്മൃതി മന്ദാന. ലോക്ക്ഡൗണ്‍ സമയം എങ്ങനെ ചിലവിടുന്നു എന്ന് പങ്കുവച്ചുള്ള വിഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. ബിസിസിഐ ട്വീറ്റ് ചെയ്ത വിഡിയോയില്‍ സഹതാരങ്ങളുമായി ബന്ധം പുലര്‍ത്തുന്ന വഴികള്‍ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. 

"ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ലുഡോ കളിക്കും. അത് ഞങ്ങള്‍ക്കിടയിലെ ആത്മബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്", താരം വിഡിയോയില്‍ പറഞ്ഞു. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വര്‍ക്കൗട്ട് മുടക്കാതിരിക്കുന്നുണ്ടെന്നും ട്രെയിനറുടെ നിര്‍ദേശപ്രകാരം അവ ചെയ്യുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

കുടുംബവുമൊത്ത് സമയം ചിലവിടാനാണ് ഈ അവസരം മന്ദാന ഏറെ പ്രയോജനപ്പെടുത്തുന്നത്. ചീട്ടുകളിയും പാചകപരീക്ഷണങ്ങളുമൊക്കെയായാണ് ലോക്ക്ഡൗണ്‍ ചിലവിടുന്നത്. പാത്രം കഴുകലൊക്കെ തന്റെ ദിനചര്യയുടെ ഭാഗമായെന്നാണ് താരത്തിന്റെ വാക്കുകള്‍. സഹോദരനെ ശല്യപ്പെടുത്തുന്നതാണ് ഏറ്റവും താത്പര്യമെന്നും താരം പറയുന്നു. 

സിനിമാപ്രേമിയായ താന്‍ ലോക്ക്ഡൗണ്‍ കാലത്ത് സമയം ചിലവിടാന്‍ കണ്ടെത്തുന്ന മറ്റൊരു മാര്‍ഗ്ഗം സിനിമ കാണല്‍ ആണെന്നും സ്മൃതി പറഞ്ഞു. ആഴ്ചയില്‍ രണ്ടോ മൂന്നോ സിനിമകളാണ് കാണുന്നതെന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവിടാന്‍ സമയം കണ്ടെത്തുന്നതിനായാണ് സിനിമകളുടെ എണ്ണം കുറച്ചതെന്നും താരം പറഞ്ഞു. ഇതിനുപുറമേ ദിവസവും 10 മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് താന്‍ ഉറപ്പാക്കാറുണ്ടെന്നും താരം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം