Sports

'വിമര്‍ശിക്കൂ, എന്താണ് മോശമെന്ന് പറയൂ,അല്ലാതെ തള്ളയ്ക്കും തന്തയ്ക്കും വിളിക്കുകയല്ല വേണ്ടത്‌'; ആരാധകര്‍ അതിരുവിടുന്നുവെന്ന് സി കെ വിനീത്

ആരാധകര്‍ക്ക് ടീമിനെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിരുകടക്കരുതെന്നേയുള്ളൂ. പാസിങ് മോശമാണെങ്കില്‍ അത് പറയണം. ഗോളടിക്കുന്നതിലാണ് മോശമെങ്കില്‍ അതും പറയണം. സന്തോഷമേയുള്ളൂ. വിമര്‍ശിച്ചാലേ ടീം നന്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വിമര്‍ശിക്കുന്നതിനും എവിടെയാണ് പിഴവെന്നും പറയുന്നതിന് പകരം തള്ളയ്ക്കും തന്തയ്ക്കും വിളിക്കുകയാണ് ആരാധകരെന്ന്  സി കെ വിനീത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ അതിരുവിടുകയാണെന്നും അത് ശരിയല്ലെന്നും സി കെ വിനീത് പറഞ്ഞു. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ അണിനിരന്ന ഒരു പ്രമോഷണല്‍ ചടങ്ങിലായിരുന്നു വിനീത് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

ആരാധകര്‍ക്ക് ടീമിനെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിരുകടക്കരുതെന്നേയുള്ളൂ. പാസിങ് മോശമാണെങ്കില്‍ അത് പറയണം. ഗോളടിക്കുന്നതിലാണ് മോശമെങ്കില്‍ അതും പറയണം. സന്തോഷമേയുള്ളൂ. വിമര്‍ശിച്ചാലേ ടീം നന്നാവൂ. പക്ഷേ അതിനു പകരം ഇങ്ങനെ തള്ളയ്ക്കും തന്തയ്ക്കും വിളിക്കരുത്. ഒരു കളിയും തോല്‍ക്കാന്‍ വേണ്ടിയല്ല ടീം കളിക്കുന്നത് എന്നും വിനീത് കൂട്ടിച്ചേര്‍ത്തു. 

ഒമ്പത് മത്സരങ്ങള്‍ കളിച്ച ഈ സീസണില്‍ ഒരു വിജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് നേടാനായത്. ഇതില്‍ ആരാധകര്‍ രോഷാകുലരായി നേരത്തെ പ്രതികരിച്ചിരുന്നു. പ്രതീക്ഷിച്ച പ്രകടനം ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുക്കാത്തിലായിരുന്നു ആരാധകരുടെ പ്രതിഷേധം. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT