Sports

വിമാനാവശിഷ്ടങ്ങളില്‍ നിന്നും മൃതദേഹം പുറത്തെടുത്തു; സലയുടേതെന്ന് ഉറപ്പിക്കാതെ ഏജന്‍സി

തന്റെ പുതിയ ടീം കാര്‍ഡിഫ് സിറ്റിക്കൊപ്പം ചേരുന്നതിനായി നാന്റ്‌സില്‍ നിന്നും പറക്കവെയാണ് സലയുടെ ചെറുവിമാനം  കാണാതായത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനാവശിഷ്ടങ്ങളില്‍ നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. എന്നാല്‍ ഇത് സലയുടേതാണോ, പൈലറ്റിന്റേതാണോ എന്ന് വ്യക്തമായിട്ടില്ല. വിമാനാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെടുത്ത മൃതദേഹം ആരുടേതാണെന്ന് വെളിപ്പെടുത്താന്‍ തിരച്ചില്‍ നടത്തിയ എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് തയ്യാറായില്ല. 

തന്റെ പുതിയ ടീം കാര്‍ഡിഫ് സിറ്റിക്കൊപ്പം ചേരുന്നതിനായി നാന്റ്‌സില്‍ നിന്നും പറക്കവെയാണ് സലയുടെ ചെറുവിമാനം  കാണാതായത്. ജനുവരി 21ന് ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ചായിരുന്നു അത്. സല രക്ഷപ്പെട്ടിട്ടുണ്ടാവാനുള്ള സാധ്യത വിരളമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സ്വകാര്യ ഏജന്‍സികള്‍ സലയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. 

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കടലിനടിയില്‍ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്‍ക്കൊപ്പം ഒരു മൃതദേഹവും ഉണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് മൃതദേഹം കടലില്‍ നിന്നും എടുക്കുന്നതിന് തടസം നേരിട്ടു. ബുധനാഴ്ചയോടെ മൃതദേഹം വിമാനാവശിഷ്ടങ്ങളില്‍ നിന്നും എടുത്തുവെന്നാണ് ഏജന്‍സി അറിയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

SCROLL FOR NEXT