Sports

വില്ല്യാന്റെ 3 അസിസ്റ്റ്, ഗബ്രിയേലിന്റെ ഗോള്‍; ആഴ്‌സണലിനെ മാറ്റിമറിച്ച് ബ്രസീല്‍ താരങ്ങളുടെ വരവ്

ഓബമയാങ് എഫ്എ കപ്പ് ഉയര്‍ത്തി ഒരു മാസം പിന്നിടുന്നുള്ളെങ്കിലും വ്യത്യസ്തമായ ആഴ്‌സണലിനെയാണ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കണ്ടത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പുതിയ സീസണില്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയാണ് ആഴ്‌സണലിലേക്ക് പുതുതായി എത്തിയ ബ്രസീലിയന്‍ താരങ്ങള്‍ ആദ്യ മത്സരം അവസാനിപ്പിച്ചത്. ചെല്‍സിയില്‍ നിന്നെത്തിയ വില്ല്യാനില്‍ നിന്ന് ഫുള്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത കളിയില്‍ വന്നത് മൂന്ന് അസിസ്റ്റുകള്‍. 

ഓബമയാങ് എഫ്എ കപ്പ് ഉയര്‍ത്തി ഒരു മാസം പിന്നിടുന്നുള്ളെങ്കിലും വ്യത്യസ്തമായ ആഴ്‌സണലിനെയാണ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കണ്ടത്. അതില്‍ പ്രധാന പങ്കുവഹിച്ചത് വില്യാനും, ഗബ്രിയേലും...അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗബ്രിയേല്‍ വല കുലുക്കി. 

റോബര്‍ട് ഹോള്‍ഡിങ്ങിനും, തിയര്‍നേക്കും ഒപ്പം പ്രതിരോധ നിരയിലെത്തിയ ഗബ്രിയേല്‍ 49ാം മിനിറ്റില്‍ വില്ല്യാന്‍ എടുത്ത കോര്‍ണര്‍ കിക് ഹെഡ് ചെയ്ത വലയിലാക്കുകയായിരുന്നു. 113 പാസുകളാണ് പ്രതിരോധ നിരയുടെ ഹൃദയ ഭാഗത്ത് നിന്ന് ഗബ്രിയേലില്‍ നിന്ന് വന്നത്. തന്റെ മറ്റ് ടീം അംഗങ്ങളേക്കാള്‍ 20 പാസ് കൂടുതല്‍. നാപ്പോളി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, എവര്‍ട്ടണ്‍ എന്നിവരെ പിന്തള്ളി ഗബ്രിയേലിന് സ്വന്തമാക്കിയത് വെറുതെയായില്ലെന്ന് വ്യക്കം.

100 ശതമാനം പാസിങ് കൃത്യതയോടെയാണ് വില്ല്യാന്‍ ആദ്യ പകുതി അവസാനിപ്പിച്ചത്. കളി മെനഞ്ഞ് മുന്‍പോട്ട് കയറി വില്യാന്‍ ആഴ്‌സണലിന് വഴി കണ്ടെത്തി കൊണ്ടിരുന്നു. 57ാം മിനിറ്റില്‍ വില്യാന്റെ മനോഹരമായ ക്രോസ് ഫീല്‍ഡ് പാസ് ആണ് ആഴ്‌സണലിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

ഈ പച്ചക്കറികൾ വേവിക്കാതെ കഴിച്ചാൽ പണികിട്ടും

'മയക്കുമരുന്നിന് അടിമ'; ഷോണ്‍ വില്യംസിനെ ഇനി രാജ്യത്തിനായി കളിപ്പിക്കില്ല: സിംബാബ്‌വെ ക്രിക്കറ്റ് ഫെഡറേഷന്‍

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

SCROLL FOR NEXT