Sports

ശ്രീശാന്തിന്റെ വിലക്ക്; ബിസിസിഐ അധ്യക്ഷന്‍ വിനോദ് റായിക്ക് ഹെക്കോടതി നോട്ടീസ്

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിന് ബിസിസിഐ എന്‍ഒസി നിഷേധിക്കുകകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

 കൊച്ചി: ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിസിസിഐ ഇടക്കാല ഭരണസിമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് ഹൈക്കോടതി നോട്ടീസ്. സ്‌കോട്ട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി തേടി ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ നിലപാട് അറിയക്കണമെന്ന് കോടതി നോട്ടീസിലൂടെ നിര്‍ദേശം നല്‍കി.

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിന് ബിസിസിഐ എന്‍ഒസി നിഷേധിക്കുകകയായിരുന്നു.ലീഗില്‍ ഗ്രെന്റോത്ത് ക്ലബ്ബിന് വേണ്ടി കളിക്കാന്‍ അനുമതി നല്‍കണമെന്നാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്. ഡല്‍ഹി പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിസിസിഐ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുണ്ടാക്കിയതെന്നും പോലീസിന്റെ വാദങ്ങള്‍ തള്ളി കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ സാധിക്കില്ലെന്ന മുന്‍ഭരണസമിതിയുടെ തീരുമാനം ബി.സി.സി.ഐ നേരത്തെ ഹെക്കോടതിയെ അറിയിച്ചിരുന്നു. വിലക്ക് നീക്കണമെന്ന ശ്രീശാ ശ്രീശാന്തിന്റെ ആവശ്യം തള്ളി താരത്തിന് കത്ത് അയച്ചിരുന്നതായും ബിസിസിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ 2013 മേയില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

SCROLL FOR NEXT