Sports

സല വീണ്ടും പറന്നു, ഒപ്പം ആലിസണും; ചാമ്പ്യന്‍സ് ലീഗിലെ അവസാന 16 ഉറപ്പിച്ച് ലിവര്‍പൂള്‍

നാപോളിയുടെ മിലിക്കിന്റെ ശ്രമം പരാജയപ്പെടുത്തിയാണ് പൊന്നും വില കൊടുത്ത് തന്നെ വാങ്ങിയത് വെറിതെയായില്ലെന്ന് ആലിസണ്‍ തെളിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും ലിവര്‍പൂളിന് പിഴച്ചില്ല. സലയുടേയും ആലിസണിന്റേയും മികവില്‍ ചാമ്പ്യന്‍സ് ലീഗിലെ അവസാന 16ലേക്ക് കടന്ന് പോരാട്ടം കടുപ്പിച്ച് ലിവര്‍പൂള്‍. സലയുടെ ഒരു ഗോളിലും ആലിസണിന്റെ മനസാന്നിധ്യത്തിലും പിടിച്ചാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ ജീവന്‍ നിലനിര്‍ത്തിയത്.

നിര്‍ണായക മത്സരത്തില്‍ നാപോളിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ തകര്‍ത്തത്. മനേ ഉള്‍പ്പെടെയുള്ളവര്‍ ഫോമില്ലാതെ ഉഴറിയപ്പോള്‍ സലയുടെ ഒറ്റയാള്‍ മികവിലാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. ഒന്നാം പകുതി അവസാനിക്കുന്നതിന് പതിനൊന്ന് മിനിറ്റ് മുന്‍പ് സല വല കുലുക്കി. 

ഇഞ്ചുറി ടൈമില്‍ വല കുലുക്കി സമനില പിടിക്കാന്‍ ശ്രമിച്ച നാപോളിയുടെ മിലിക്കിന്റെ ശ്രമം പരാജയപ്പെടുത്തിയാണ് പൊന്നും വില കൊടുത്ത് തന്നെ വാങ്ങിയത് വെറിതെയായില്ലെന്ന് ആലിസണ്‍ തെളിയിച്ചത്. ഇത്രയും മികവ് ആലിസണ്‍ കാണിക്കുമെന്ന് അറിയാമായിരുന്നു എങ്കില്‍ ഇതിന്റെ ഇരട്ടി പണം താന്‍ മുടക്കിയേനെ എന്നായിരുന്നു കളിക്ക് ശേഷം ക്ലോപ്പിന്റെ വാക്കുകള്‍. 22 കളിയില്‍ നിന്നും 12 ക്ലീന്‍ ഷീറ്റാണ് ആലിസണിന്റെ പക്കലുള്ളത്.

ഗ്രൂപ്പ് സിയില്‍ മൂന്ന് എവേ മത്സരങ്ങളിലും ലിവര്‍പൂള്‍ തോല്‍വി നേരിട്ടതോടെ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പിന് ചാമ്പ്യന്‍സ് ലീഗിലെ മുന്നോട്ടു പോക്കിന് മേല്‍ നിഴല്‍ വീണിരുന്നു. ഗ്രൂപ്പ് സിയില്‍ പിഎസ്ജിയാണ് ഒന്നാമത്. ഒന്‍പത് പോയിന്റോടെ ലിവര്‍പൂളും നാപോളിയും രണ്ടും മൂന്നും സ്ഥാനത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT