Sports

സല വീണ്ടും പറന്നു, ഒപ്പം ആലിസണും; ചാമ്പ്യന്‍സ് ലീഗിലെ അവസാന 16 ഉറപ്പിച്ച് ലിവര്‍പൂള്‍

നാപോളിയുടെ മിലിക്കിന്റെ ശ്രമം പരാജയപ്പെടുത്തിയാണ് പൊന്നും വില കൊടുത്ത് തന്നെ വാങ്ങിയത് വെറിതെയായില്ലെന്ന് ആലിസണ്‍ തെളിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും ലിവര്‍പൂളിന് പിഴച്ചില്ല. സലയുടേയും ആലിസണിന്റേയും മികവില്‍ ചാമ്പ്യന്‍സ് ലീഗിലെ അവസാന 16ലേക്ക് കടന്ന് പോരാട്ടം കടുപ്പിച്ച് ലിവര്‍പൂള്‍. സലയുടെ ഒരു ഗോളിലും ആലിസണിന്റെ മനസാന്നിധ്യത്തിലും പിടിച്ചാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ ജീവന്‍ നിലനിര്‍ത്തിയത്.

നിര്‍ണായക മത്സരത്തില്‍ നാപോളിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ തകര്‍ത്തത്. മനേ ഉള്‍പ്പെടെയുള്ളവര്‍ ഫോമില്ലാതെ ഉഴറിയപ്പോള്‍ സലയുടെ ഒറ്റയാള്‍ മികവിലാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. ഒന്നാം പകുതി അവസാനിക്കുന്നതിന് പതിനൊന്ന് മിനിറ്റ് മുന്‍പ് സല വല കുലുക്കി. 

ഇഞ്ചുറി ടൈമില്‍ വല കുലുക്കി സമനില പിടിക്കാന്‍ ശ്രമിച്ച നാപോളിയുടെ മിലിക്കിന്റെ ശ്രമം പരാജയപ്പെടുത്തിയാണ് പൊന്നും വില കൊടുത്ത് തന്നെ വാങ്ങിയത് വെറിതെയായില്ലെന്ന് ആലിസണ്‍ തെളിയിച്ചത്. ഇത്രയും മികവ് ആലിസണ്‍ കാണിക്കുമെന്ന് അറിയാമായിരുന്നു എങ്കില്‍ ഇതിന്റെ ഇരട്ടി പണം താന്‍ മുടക്കിയേനെ എന്നായിരുന്നു കളിക്ക് ശേഷം ക്ലോപ്പിന്റെ വാക്കുകള്‍. 22 കളിയില്‍ നിന്നും 12 ക്ലീന്‍ ഷീറ്റാണ് ആലിസണിന്റെ പക്കലുള്ളത്.

ഗ്രൂപ്പ് സിയില്‍ മൂന്ന് എവേ മത്സരങ്ങളിലും ലിവര്‍പൂള്‍ തോല്‍വി നേരിട്ടതോടെ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പിന് ചാമ്പ്യന്‍സ് ലീഗിലെ മുന്നോട്ടു പോക്കിന് മേല്‍ നിഴല്‍ വീണിരുന്നു. ഗ്രൂപ്പ് സിയില്‍ പിഎസ്ജിയാണ് ഒന്നാമത്. ഒന്‍പത് പോയിന്റോടെ ലിവര്‍പൂളും നാപോളിയും രണ്ടും മൂന്നും സ്ഥാനത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT