Sports

സെപ്‌തംബര്‍ ഞങ്ങളുടെ സമയം, ഐപിഎല്‍ നടത്താന്‍ അനുവദിക്കില്ലെന്ന്‌ കരീബിയന്‍ പ്രീമിയര്‍ ലീഗ്‌ സിഇഒ

'സെപ്‌തംബറിലാണ്‌ സിപിഎല്ലിന്റെ ഷെഡ്യൂള്‍. ഐപിഎല്ലിന്‌ വേണ്ടി സിപിഎല്‍ മാറ്റിവെക്കില്ല'

സമകാലിക മലയാളം ഡെസ്ക്


സെപ്‌തംബറില്‍ ഐപിഎല്‍ നടത്താമെന്ന ബിസിസിഐ ആലോചനങ്ങള്‍ക്ക തിരിച്ചടിയാവുന്ന ഒന്നാണ്‌ കരീബിയന്‍ പ്രീമിയര്‍ ലീഗ്‌. സെപ്‌തംബറിലാണ്‌ സിപിഎല്ലിന്റെ ഷെഡ്യൂള്‍. ഐപിഎല്ലിന്‌ വേണ്ടി സിപിഎല്‍ മാറ്റിവെക്കില്ലെന്ന്‌ വ്യക്തമാക്കി കരീബിയന്‍ പ്രീമിയര്‍ ലീഗ്‌ സിഇഒ.

ഓഗസ്റ്റ്‌ 19 മുതല്‍ സെപ്‌തംബര്‍ 26 വരെയാണ്‌ സിപിഎല്‍. ബിസിസിഐയുടെ ശക്തി നമുക്കറിയാം. എന്നാല്‍ എന്താണ്‌ മറ്റ്‌ ലീഗുകളും കളിക്കാരും ചെയ്യുന്നത്‌ എന്നത്‌ പരിഗണിക്കണമെന്ന്‌ സിപിഎല്‍ സിഇഒ പെറ്റെ റസല്‍ പറഞ്ഞു. വിന്‍ഡിസിന്റെ എല്ലാ താരങ്ങളേയും ഐപിഎല്ലിന്‌ വേണ്ടിവന്നേക്കാം. എന്നാല്‍ ഈ വിന്‍ഡിസ്‌ താരങ്ങളുടെ സഹതാരങ്ങള്‍ ഞങ്ങള്‍ക്ക്‌ വേണ്ടി കളിക്കുമ്പോള്‍ അവര്‍ക്ക്‌ ഐപിഎല്ലില്‍ കളിക്കുക എന്നത്‌ ബുദ്ധിമുട്ടാവും. ബിസിസിഐ അവരുടേതായ മറ്റൊരു സമയം ഐപിഎല്‍ നടത്താന്‍ തെരഞ്ഞെടുക്കണം, റസല്‍ പറഞ്ഞു.

നേരത്തെ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നു എങ്കില്‍ യുകെ പോലെ കരീബിയന്‍ ദ്വീപും പ്രതിസന്ധിയിലേക്ക്‌ വീണാനെ. സുരക്ഷിതമാണ്‌ സാഹചര്യങ്ങള്‍ എങ്കില്‍ സിപിഎല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സെപ്‌തംബറില്‍ ഐപിഎല്‍ നടത്താനുള്ള ആലോചനയാണ്‌ ബിസിസിഐക്ക്‌ മുന്‍പില്‍ ഇപ്പോഴുള്ളതെന്നാണ്‌ സൂചന. ശ്രീലങ്കയില്‍ ഐപിഎല്ലിന്‌ വേദിയൊരുക്കാം എന്ന വാഗ്‌ദാനവുമായി ലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ എത്തിയെങ്കിലും ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നായിരുന്നു ബിസിസിഐയുടെ പ്രതികരണം.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT