Sports

 സ്റ്റോയ്നിസിനോടാണ്... ദയവ് ചെയ്ത് ഇനി ഹാഫ് സെഞ്ചുറി അടിക്കരുത്, ഓസീസ് തോൽക്കും!!

നാണക്കേടിന്റെ ഒരു റെക്കോർഡാണ് താരത്തിന്റെ പേരിൽ പിറന്നത്. സ്റ്റോയ്നിസ് ഹാഫ് സെഞ്ചുറി പിന്നിട്ട ഒറ്റ മത്സരത്തിൽ പോലും ഓസീസ് ജയിച്ചിട്ടില്ലെന്ന് കണക്കുകൾ സഹിതമാണ് ആരാധകർ

Author : സമകാലിക മലയാളം ഡെസ്ക്

മാർക്കസ്‌ സ്റ്റോയ്നിസിന് നേരെയാണ് ഇക്കുറി ആരാധകരുടെ ചൂണ്ടു വിരൽ നീളുന്നത്. ജയിക്കുമെന്ന് ഉറപ്പായിരുന്ന മത്സരം തോറ്റതിന് പിന്നിൽ സ്റ്റോയ്നിസിന്റെ തകർപ്പൻ കളിയാണെന്നാണ് ആരാധകരുടെ പക്ഷം. 52 റൺസെടുത്ത് സ്റ്റോയ്നിസ് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോപ് സ്കോറർ ആയെങ്കിലും കാര്യമുണ്ടായില്ല.

നാണക്കേടിന്റെ ഒരു റെക്കോർഡാണ് താരത്തിന്റെ പേരിൽ പിറന്നത്. സ്റ്റോയ്നിസ് ഹാഫ് സെഞ്ചുറി പിന്നിട്ട ഒറ്റ മത്സരത്തിൽ പോലും ഓസീസ് ജയിച്ചിട്ടില്ലെന്ന് കണക്കുകൾ സഹിതമാണ് ആരാധകർ പറയുന്നത്. 26 ഏകദിനങ്ങളിൽ ഇതുവരെ കളിച്ച സ്റ്റോയ്നിസ് ഒരു സെഞ്ചുറിയും ആറ് അർധ സെഞ്ചുറികളുമാണ് നേടിയത്. ഈ മത്സരങ്ങളിലെല്ലാം ടീം തോറ്റു.

ന്യൂസിലൻഡിനെതിരെ 146 നോട്ട് ഔട്ട് -2017,നാല് തവണ ഇം​ഗ്ലണ്ടിനെതിരെ 62,60 , 56,87, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 63, ഇന്നലെ ഇന്ത്യയ്ക്കെതിരെ 52 എന്നിങ്ങനെയാണ് ആ കണക്ക്. 

സ്റ്റോയ്നിസ് ഈ റെക്കോർഡ് പട്ടികയിൽ ഒറ്റയ്ക്കല്ല. ഓസ്ട്രേലിയയിൽ നിന്ന് തന്നെ ഒരു പിടി താരങ്ങൾ ഈ ലിസ്റ്റിലുണ്ട്. പക്ഷേ ലോക വ്യാപകമായ കണക്കെടുത്താൽ  ഒന്നാം സ്ഥാനത്തുള്ളത് സാക്ഷാൽ സച്ചിൽ തെൻഡുൽക്കറാണ് എന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഇന്ത്യ തോറ്റ 49 മത്സരങ്ങളുടെ കണക്കെടുത്താൽ സച്ചിൽ അതിലെല്ലാം 50 കടന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT