World Cup 2019

കളിയുടെ നിയന്ത്രണം ഇംഗ്ലണ്ടിന്റെ കയ്യില്‍, സെഞ്ചുറിയിലേക്ക് കുതിച്ച് ജാസന്‍ റോ, വിക്കറ്റ് വീഴ്ത്താന്‍ പാടുപെട്ട് ബംഗ്ലാദേശ്

സ്‌ട്രൈക്ക് റേറ്റ് നൂറിന് മുകളില്‍ നിര്‍ത്തി രണ്ട് ഓപ്പണര്‍മാരും കളിച്ച് വരവെ മൊര്‍ത്താസയാണ് ബംഗ്ലാദേശിന് കാത്തിരുന്ന ബ്രേക്ക് നല്‍കിയ

സമകാലിക മലയാളം ഡെസ്ക്

ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. സെഞ്ചുറി നേടി ജാസന്‍ റോ തകര്‍പ്പന്‍ കളി പുറത്തെടുത്തതോടെ ബംഗ്ലാദേശ് വിക്കറ്റ് വീഴ്ത്താന്‍ പാടുപെടുന്നു. സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്താണ് ആതിഥേയരുടെ ഓപ്പണര്‍മാര്‍ പിരിഞ്ഞത്. 29 ഓവര്‍ പിന്നിടുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 

സ്‌ട്രൈക്ക് റേറ്റ് നൂറിന് മുകളില്‍ നിര്‍ത്തി രണ്ട് ഓപ്പണര്‍മാരും കളിച്ച് വരവെ മൊര്‍ത്താസയാണ് ബംഗ്ലാദേശിന് കാത്തിരുന്ന ബ്രേക്ക് നല്‍കിയത്. ഫഌക്ക് ചെയ്യാന്‍ ശ്രമിച്ച ബെയര്‍‌സ്റ്റോയ്ക്ക് പിഴച്ചു. കവറിലേക്ക് ഉയര്‍ന്ന് പന്ത് ഡൈവ് ചെയ്ത് ഹസന്‍ കൈകളിലൊതുക്കിയതോടെ ബെയര്‍സ്‌റ്റോയ്ക്ക് കളം വിടേണ്ടി വന്നു. 50 പന്തില്‍ നിന്ന് ആറ് ഫോറിന്റെ അകമ്പടിയോടെ 51 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു ബെയര്‍സ്‌റ്റോ ആ സമയം. 

ഓപ്പിങ് പങ്കാളി മടങ്ങിയെങ്കിലും ആശങ്കയില്ലാതെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച് സെഞ്ചുറിയിലേക്ക് നീങ്ങി ജാസന്‍ റോ. 101 പന്തില്‍ നിന്ന് 12 ഫോറും ഒരു സിക്‌സും പറത്തി 109 റണ്‍സ് എടുത്താണ് ജാസന്‍ റോ ക്രീസില്‍ തുടരുന്നത്. ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ അലട്ടാന്‍ ഇതുവരെയായിട്ടില്ല. ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ മുഹമ്മദ് സയ്ഫുദ്ദിന്‍, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവരെ ഇവരുടെ ആദ്യ സ്‌പെല്ലില്‍ തന്നെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ പ്രഹരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT