World Cup 2019

ബൂമ്ര കളി തുടങ്ങിയപ്പോള്‍ സൗത്ത് ആഫ്രിക്കയുടെ ഓപ്പണര്‍മാര്‍ തുടക്കത്തിലെ കൂടാരം കയറി; ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ ആധിപത്യം

തന്റെ മൂന്നാമത്തെ ഓവറില്‍ ഡികോക്കിനെ തേര്‍ഡ് സ്ലിപ്പില്‍ കോഹ് ലിയുടെ കൈകളിലേക്കെത്തിച്ച് വീണ്ടും സൗത്ത് ആഫ്രിക്കയെ പ്രഹരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബൗളിങ്ങ് കരുത്ത് കാട്ടി ഇന്ത്യ. തകര്‍പ്പന്‍ ബൗളിങ്ങിമായി ബൂമ്ര എത്തിയതോടെ സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. തന്റെ രണ്ടാം ഓവറില്‍ ഓപ്പണര്‍ ഹാഷിം അംലയെ സെക്കന്‍ഡ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലേക്ക് എത്തിച്ച ബൂമ്ര, തന്റെ മൂന്നാമത്തെ ഓവറില്‍ ഡികോക്കിനെ തേര്‍ഡ് സ്ലിപ്പില്‍ കോഹ് ലിയുടെ കൈകളിലേക്കെത്തിച്ച് വീണ്ടും സൗത്ത് ആഫ്രിക്കയെ പ്രഹരിച്ചു. 

9 പന്തില്‍ നിന്നും ആറ് റണ്‍സ് എടുത്താണ് അംല മടങ്ങിയത്. ഔട്ട്‌സൈഡ് ഓഫീലേക്ക് എത്തിയ ഡെലിവറി പ്രതിരോധിക്കാന്‍  ശ്രമിച്ചെങ്കിലും അംലയുടെ കണക്കു കൂട്ടല്‍ തെറ്റിച്ച എക്‌സ്ട്രാ ബൗണ്‍സ് വില്ലനായി. പവര്‍പ്ലേ1 ല്‍ തന്നെ സൗത്ത് ആഫ്രിക്കയുടെ രണ്ട് ഓപ്പണര്‍മാരേയും ബൂമ്ര ഇതോടെ കൂടാരം കയറ്റി. ഔട്ട്‌സൈഡ് ഓഫായി എത്തിയ ബൂമ്രയുടെ ഡെലിവറിയില്‍ ലൂസ് ഷോട്ടിന് ശ്രമിച്ച ഡികോക്കിന് പിഴയ്ക്കുകയായിരുന്നു. 

തന്റെ ആദ്യ ഓവറില്‍ തന്നെ ബൂമ്ര സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ വിറപ്പിച്ചാണ് തുടങ്ങിയത്. ആ ഓവറില്‍ അവര്‍ക്ക് നേടാനായത് രണ്ട് റണ്‍സ് മാത്രം. കളി തുടങ്ങുന്നതിന് മുന്‍പുള്ള തെളിഞ്ഞ അന്തരീക്ഷം മാറി മൂടിക്കെട്ടിയ നിലയിലേക്ക് സതാംപ്ടണിലെ അന്തരീക്ഷം മാറുന്നതിന്റെ ആനുകൂല്യം പിച്ചില്‍ നിന്നും ബൂമ്രയ്ക്ക് ലഭിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെഡി'യിലെ നോറയുടെ പാട്ട് നിരോധിച്ച് കേന്ദ്ര സർക്കാർ; മാപ്പ് പറഞ്ഞ് ഗായിക

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

SCROLL FOR NEXT