World Cup 2019

ബൂമ്ര കളി തുടങ്ങിയപ്പോള്‍ സൗത്ത് ആഫ്രിക്കയുടെ ഓപ്പണര്‍മാര്‍ തുടക്കത്തിലെ കൂടാരം കയറി; ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ ആധിപത്യം

തന്റെ മൂന്നാമത്തെ ഓവറില്‍ ഡികോക്കിനെ തേര്‍ഡ് സ്ലിപ്പില്‍ കോഹ് ലിയുടെ കൈകളിലേക്കെത്തിച്ച് വീണ്ടും സൗത്ത് ആഫ്രിക്കയെ പ്രഹരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബൗളിങ്ങ് കരുത്ത് കാട്ടി ഇന്ത്യ. തകര്‍പ്പന്‍ ബൗളിങ്ങിമായി ബൂമ്ര എത്തിയതോടെ സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. തന്റെ രണ്ടാം ഓവറില്‍ ഓപ്പണര്‍ ഹാഷിം അംലയെ സെക്കന്‍ഡ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലേക്ക് എത്തിച്ച ബൂമ്ര, തന്റെ മൂന്നാമത്തെ ഓവറില്‍ ഡികോക്കിനെ തേര്‍ഡ് സ്ലിപ്പില്‍ കോഹ് ലിയുടെ കൈകളിലേക്കെത്തിച്ച് വീണ്ടും സൗത്ത് ആഫ്രിക്കയെ പ്രഹരിച്ചു. 

9 പന്തില്‍ നിന്നും ആറ് റണ്‍സ് എടുത്താണ് അംല മടങ്ങിയത്. ഔട്ട്‌സൈഡ് ഓഫീലേക്ക് എത്തിയ ഡെലിവറി പ്രതിരോധിക്കാന്‍  ശ്രമിച്ചെങ്കിലും അംലയുടെ കണക്കു കൂട്ടല്‍ തെറ്റിച്ച എക്‌സ്ട്രാ ബൗണ്‍സ് വില്ലനായി. പവര്‍പ്ലേ1 ല്‍ തന്നെ സൗത്ത് ആഫ്രിക്കയുടെ രണ്ട് ഓപ്പണര്‍മാരേയും ബൂമ്ര ഇതോടെ കൂടാരം കയറ്റി. ഔട്ട്‌സൈഡ് ഓഫായി എത്തിയ ബൂമ്രയുടെ ഡെലിവറിയില്‍ ലൂസ് ഷോട്ടിന് ശ്രമിച്ച ഡികോക്കിന് പിഴയ്ക്കുകയായിരുന്നു. 

തന്റെ ആദ്യ ഓവറില്‍ തന്നെ ബൂമ്ര സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ വിറപ്പിച്ചാണ് തുടങ്ങിയത്. ആ ഓവറില്‍ അവര്‍ക്ക് നേടാനായത് രണ്ട് റണ്‍സ് മാത്രം. കളി തുടങ്ങുന്നതിന് മുന്‍പുള്ള തെളിഞ്ഞ അന്തരീക്ഷം മാറി മൂടിക്കെട്ടിയ നിലയിലേക്ക് സതാംപ്ടണിലെ അന്തരീക്ഷം മാറുന്നതിന്റെ ആനുകൂല്യം പിച്ചില്‍ നിന്നും ബൂമ്രയ്ക്ക് ലഭിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT