World Cup 2019

മനുഷ്യനെ ചന്ദ്രനിലിറക്കി, പിന്നെയാണോ ലോകകപ്പില്‍ റിസര്‍വ് ഡേ കൊണ്ടുവരാന്‍ തടസം; ഐസിസിക്കെതിരെ ബംഗ്ലാദേശ് കോച്ച്‌

വളരെയധികം അസ്വസ്ഥപ്പെടുത്തുന്നതാണ് ഇത്. രണ്ട് പോയിന്റ് നേടാന്‍ ഞങ്ങള്‍ ലക്ഷ്യം വെച്ച കളികളാണ് ഇവ

സമകാലിക മലയാളം ഡെസ്ക്

മഴ മൂലം കളി ഉപേക്ഷിക്കേണ്ടി വന്നതിന് പിന്നാലെ റിസര്‍വേ ഡേ ഷെഡ്യൂള്‍ ചെയ്യാതെ ലോകകപ്പ് സംഘടിപ്പിച്ച ഐസിസിക്കെതിരെ വിമര്‍ശനവുമായി ബംഗ്ലാദേശ് കോച്ച് സ്റ്റീവ് റോഡ്‌സ്. നമ്മള്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയിട്ടുണ്ട്, എന്തുകൊണ്ട് റിസര്‍വ് ദിനങ്ങള്‍ ആയിക്കൂടാ എന്നാണ് ബംഗ്ലാദേശ് കോച്ച് ചോദിക്കുന്നത്. 

എപ്പോഴാണ് ഈ ടൂര്‍ണമെന്റ് വലിയ ടൂര്‍ണമെന്റായത്? വളരെയധികം അസ്വസ്ഥപ്പെടുത്തുന്നതാണ് ഇത്. രണ്ട് പോയിന്റ് നേടാന്‍ ഞങ്ങള്‍ ലക്ഷ്യം വെച്ച കളികളാണ് ഇവ. ശ്രീലങ്കയും കഠിനപ്രയത്‌നം ചെയ്താണ് വരുന്നത്. പക്ഷേ ഒരു പോയിന്റ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അത് നിരാശപ്പെടുത്തുന്നു. 

ഇംഗ്ലണ്ടിലെ കാലാവസ്ഥ അറിയാമെങ്കില്‍ മനസിലാവും, ഒരുപാട് മഴ ലഭിക്കും. എപ്പോഴാണ് ഈ മഴ അവസാനിക്കുക എന്ന് പറയാനാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ എന്നോട് ചോദിക്കുകയാണ്, എപ്പോള്‍ ഈ മഴ പോകുമെന്ന്...എനിക്ക് അറിയില്ല...ഈ സമയം പ്രശ്‌നങ്ങളാണ് മുന്നില്‍ കാണുന്നത്. ടൂര്‍ണമെന്റ് സംഘാടകര്‍ക്ക് ഇത് വലിയ തലവേദനയാണ് തീര്‍ക്കുക. 

കളികള്‍ക്കിടയില്‍ കുറച്ച് കൂടുതല്‍ സമയം നമുക്ക് ലഭിക്കുന്നുണ്ട്. ഒരു ദിവസം വൈകിയാണ് പോവാന്‍ സാധിക്കുന്നത് എങ്കില്‍ അങ്ങനെയാവട്ടെയെന്നും റോഡ്‌സ് പറയുന്നു. റിസര്‍വ് ഡേ ഇല്ലാതെയാണ് ലോകകപ്പില്‍ മത്സരങ്ങളുടെ ഷെഡ്യൂള്‍. മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഓരോ പോയിന്റ് വീതം പങ്കിട്ടെടുക്കും. റിസര്‍വ് ഡേ ഉള്‍പ്പെടുത്തുന്നത് ലോകകപ്പിന്റെ ദൈര്‍ഘ്യം വര്‍ധിക്കുമെന്നാണ് ഐസിസിയുടെ നിലപാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കട്ടിത്തൈര് വീട്ടിൽ തയാറാക്കാം

'കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം'; മുരളി തുമ്മാരുകുടി

ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

SCROLL FOR NEXT