World Cup 2019

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍; ഏഴാം സ്ഥാനത്ത് നിര്‍ണായക ഒഴിവാക്കല്‍, ലക്ഷ്മണിന്റെ ടീം ഇങ്ങനെ

ലക്ഷ്മണിന്റെ ഇന്ത്യന്‍ ഇലവനില്‍ വിജയ് ശങ്കറിന് പകരം കെ.എല്‍.രാഹുല്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍, ആരാധകരെ ഞെട്ടിക്കുന്നത് ഏഴാം സ്ഥാനത്ത് ലക്ഷ്മണ്‍ നടത്തിയ മാറ്റമാണ്

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ആരെല്ലാം ഉള്‍പ്പെടും? സന്നാഹ മത്സരത്തിലെ സെഞ്ചുറി പ്രകടനത്തോടെ നാലാമനായി കെ.എല്‍.രാഹുല്‍ ഇറങ്ങുമെന്ന് ഏറെകുറെ ഉറപ്പാണ്. പ്ലേയിങ് ഇലവനെ സംബന്ധിച്ച് ആരാധകരും ക്രിക്കറ്റ് ലോകവും ഇങ്ങനെ കണക്കു കൂട്ടലുകള്‍ നടത്തുന്നതിന് ഇടയിലാണ് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഇലവനെ തെരഞ്ഞെടുക്കുന്നത്. 

ലക്ഷ്മണിന്റെ ഇന്ത്യന്‍ ഇലവനില്‍ വിജയ് ശങ്കറിന് പകരം കെ.എല്‍.രാഹുല്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍, ആരാധകരെ ഞെട്ടിക്കുന്നത് ഏഴാം സ്ഥാനത്ത് ലക്ഷ്മണ്‍ നടത്തിയ മാറ്റമാണ്. സന്നാഹ മത്സരത്തില്‍ മികവ് കാണിക്കാന്‍ കഴിയാതെ പോയ ഭുവനേശ്വര്‍ കുമാറിനെ ലക്ഷ്മണ്‍ ഒഴിവാക്കി. പകരം ജഡേജയെ ഏഴാമനാക്കുകയും, ഹര്‍ദിക് പാണ്ഡ്യയെ ആറാമനാക്കുകയും ചെയ്യുന്നു. 

ആദ്യ സന്നാഹ മത്സരത്തില്‍ തിളങ്ങിയത് പ്ലേയിങ് ഇലവനിലേക്കെത്താനുള്ള ജഡേജയുടെ സാധ്യത വര്‍ധിപ്പിക്കും. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ അര്‍ധ ശതകം നേട വലിയ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ജഡേജയ്ക്കായിരുന്നു. 

ലക്ഷ്മണിന്റെ ഇന്ത്യന്‍ ഇലവന്‍: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ് ലി, കെഎല്‍ രാഹുല്‍, എംഎസ് ധോനി, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ബൂമ്ര, കുല്‍ദീപ് യാദവ്, ചഹല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT