ശ്രീഹരിക്കോട്ടയില്‍ 100-ാം വിക്ഷേപണം; ചരിത്ര നേട്ടത്തിനായി കൗണ്ട്ഡൗണ്‍ തുടങ്ങി ഐഎസ്ആര്‍ഒ

നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എന്‍വിഎസ്-02
100th launch at Sriharikota; ISRO countdown for historic achievement
ഐഎസ്ആര്‍ഒ
Updated on
1 min read

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് നൂറാമത് വിക്ഷേപണത്തിനായി തയാറെടുത്ത് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ജിഎസ്എല്‍വി- എഫ്15 എന്‍വിഎസ്-02 ദൗത്യത്തിന്റെ വിക്ഷേപണത്തോടെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒ 100 വിക്ഷേപണങ്ങള്‍ എന്ന ചരിത്ര ഘട്ടത്തിലേക്ക് എത്തുക.

നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എന്‍വിഎസ്-02. നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിര്‍ണയ സംവിധാനമാണ് ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സിസ്റ്റം. ഇതിന്റെ മറ്റൊരു പേരാണ് നാവിക്. സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഈ വിക്ഷേപണം നടക്കുക. പുതിയ ഐഎസ്ആര്‍ഒ ചെയര്‍മാന് കീഴില്‍ നടക്കുന്ന ആദ്യ വിക്ഷേപണം എന്ന പ്രത്യേകതയും ഇതിനുണ്ട്.

തദ്ദേശീയ ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എല്‍വി- എഫ്15 എന്‍വിഎസ്-02 ഉപഗ്രഹത്തെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ സ്ഥാപിക്കും. രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം നടക്കുക. നാളെ രാവിലെ 6.30ടെയാണ് വിക്ഷേപണം.

യുആര്‍ സാറ്റലൈറ്റ് സെന്റര്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത എന്‍വിഎസ്-02 ഉപഗ്രഹത്തിന് ഏകദേശം 2,250 കിലോഗ്രാം ഭാരമുണ്ട്. മുന്‍ഗാമിയായ എന്‍വിഎസ്-01 പോലെ സി-ബാന്‍ഡിലെ റേഞ്ചിങ് പേലോഡിന് പുറമേ എല്‍1, എല്‍5, എസ് ബാന്‍ഡുകളിലും നാവിഗേഷന്‍ പേലോഡും ഇതിനുണ്ട്. ഐഎസ്ആര്‍ഒയുടെ അഭിപ്രായത്തില്‍, ഭൗമ, വ്യോമ, സമുദ്ര നാവിഗേഷന്‍, പ്രസിഷന്‍ അഗ്രികള്‍ച്ചര്‍, ഫ്‌ലീറ്റ് മാനേജ്‌മെന്റ്, മൊബൈല്‍ ഉപകരണങ്ങളിലെ ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍, ഉപഗ്രഹങ്ങള്‍ക്കുള്ള ഭ്രമണപഥ നിര്‍ണ്ണയം, ഇന്റര്‍നെറ്റ്-ഓഫ്-തിങ്‌സ് (ഐഒടി) അധിഷ്ഠിത ആപ്ലിക്കേഷനുകള്‍, അടിയന്തര, സമയ സേവനങ്ങള്‍ എന്നിവയാണ് ഉപഗ്രഹം ഉപയോഗിക്കുന്ന പ്രധാന ആപ്ലിക്കേഷനുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com