ഒറ്റ ചാര്‍ജില്‍ 50 വര്‍ഷം വരെ ഉപയോഗിക്കാം; നാണയത്തിന്റെ മാത്രം വലിപ്പമുള്ള ന്യൂക്ലിയര്‍ ബാറ്ററിയുമായി ചൈനീസ് കമ്പനി

ചൈനീസ് കമ്പനിയായ ബീറ്റാവോള്‍ട്ട് ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന, നാണയത്തിന്റെ മാത്രം വലിപ്പമുള്ള പുതിയ ബാറ്ററി പുറത്തിറക്കി
chinese company comes up with compact, coin-sized nuclear battery that lasts 50 years
നാണയത്തിന്റെ മാത്രം വലിപ്പമുള്ള ന്യൂക്ലിയര്‍ ബാറ്ററിയുമായി ചൈനീസ് കമ്പനി ബീറ്റാവോള്‍ട്ട്
Updated on
1 min read

ബീജിങ്: ചൈനീസ് കമ്പനിയായ ബീറ്റാവോള്‍ട്ട് ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന, നാണയത്തിന്റെ മാത്രം വലിപ്പമുള്ള പുതിയ ബാറ്ററി പുറത്തിറക്കി. BV100 എന്ന പേരിലറിയപ്പെടുന്ന ഈ ബാറ്ററി, റേഡിയോ ആക്ടീവ് ഐസോടോപ്പായ നിക്കല്‍-63നെയാണ് ബാറ്ററിയുടെ റേഡിയോ ആക്ടീവ് സ്രോതസ്സായി ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 50 വര്‍ഷം വരെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

സ്മാര്‍ട്ട്ഫോണുകള്‍ അല്ലെങ്കില്‍ കാമറകള്‍ പോലുള്ള ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ഇത് അനുയോജ്യമല്ല. എന്നാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, എയ്റോസ്പേസ് ഉപകരണങ്ങള്‍ പോലുള്ള ഇലക്ട്രോണിക്സുകളില്‍ ഉപയോഗിക്കുന്നതിനായി ഈ ബാറ്ററികള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയിലാണ് ബീറ്റാവോള്‍ട്ട്.

റേഡിയോ ആക്ടീവ് നിക്കല്‍ ഐസോടോപ്പ് ഉപയോഗിച്ചാണ് ഈ ബാറ്ററി പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗത ഊര്‍ജ്ജ സൊല്യൂഷനുകള്‍ക്ക് നിര്‍ബന്ധിതമായ ഒരു ബദലായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ ചെറിയ ഡ്രോണുകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന സാങ്കേതികവിദ്യകളില്‍ ഇത് ഏറെ നിര്‍ണായകമാകുമെന്നാണ് കമ്പനി കരുതുന്നത്. രണ്ട് മൈക്രോണ്‍ കനമുള്ള ഒരു കോറിനുള്ളില്‍ അടങ്ങിയിരിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് നിക്കല്‍-63 ഉപയോഗിച്ചാണ് ബാറ്ററി പ്രവര്‍ത്തിക്കുക. ഇതില്‍ നിന്നുള്ള ഊര്‍ജ്ജോല്‍പ്പാദനം പൂര്‍ത്തിയാകുന്നത് വരെ ബാറ്ററി പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഇതിന്റെ സാങ്കേതികവിദ്യ.

നിക്കല്‍-63 പുറത്തുവിടുന്ന ഊര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി ഫലപ്രദമായി പരിവര്‍ത്തനം ചെയ്യുന്ന ഡയമണ്ട് സെമികണ്ടക്ടറുകള്‍ക്കിടയിലാണ് ഈ കോര്‍ സ്ഥിതി ചെയ്യുന്നത്. 3 വോള്‍ട്ടില്‍ 100 മൈക്രോവാട്ട് വൈദ്യുതി നല്‍കുന്ന തരത്തിലാണ് ഇതിന്റെ ഊര്‍ജ്ജോല്‍പ്പാദനം. ദോഷകരമായ ബീറ്റാ കണികകള്‍ ചോരുന്നത് തടയാന്‍ ബീറ്റാവോള്‍ട്ട് അലുമിനിയത്തിന്റെ ഒരു നേര്‍ത്ത പാളി ഉപയോഗിക്കുന്നുണ്ട്.

ഈ ന്യൂക്ലിയര്‍ ബാറ്ററികള്‍ പരമ്പരാഗത ബാറ്ററികളുടെ അതേ അളവിലുള്ള ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നില്ലെങ്കിലും അവ ഉല്‍പ്പാദിപ്പിക്കുന്ന മിതമായ വൈദ്യുത പ്രവാഹം താഴ്ന്ന അളവില്‍ ഊര്‍ജ്ജം ആവശ്യമുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു നൂറ്റാണ്ടോ അതില്‍ കൂടുതലോ ഊര്‍ജ്ജം പകരാന്‍ കഴിയും. സ്മാര്‍ട്ട്ഫോണുകളിലെ ബാറ്ററികള്‍ക്ക് പകരമായി ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കിലും പ്ലാനറ്ററി റോവറുകള്‍, സമുദ്രത്തില്‍ വിന്യസിച്ചിരിക്കുന്ന സെന്‍സറുകള്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്ക് ഇത് അനുയോജ്യമാണ്. കൂടാതെ പേസ്മേക്കറുകളില്‍ പോലും ഇത് ഗുണം ചെയ്തേക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com