

ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമാണത്തിന്റെ ഭാഗമായി ലോകത്ത് പുതുതായി സഹസ്രകോടീശ്വരന്മാരായത് 9 പേർ. വാക്സിൻ നിർമാണം നടത്തുന്ന കമ്പനികളുടെ സ്ഥാപ ഉടമകളോ, ഓഹരി കൈവശം വെച്ചിരിക്കുന്നവരോ ആണ് ഇവർ.
ആഗോള വാക്സിൻ ലഭ്യതയ്ക്കായി പ്രവർത്തിക്കുന്ന പീപ്പിൾസ് വാക്സിൻ അലയൻസ് ജി20യാണ് പട്ടിക പുറത്തുവിട്ടത്. പീപ്പിൾസ് വാക്സിൻ അലയൻസ് ജി20 നേതാക്കളുടെ ആഗോള ആരോഗ്യ ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ഇത്. 1.41 ലക്ഷം കോടി രൂപയാണ് പുതിയ സഹസ്രകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത്.
ഇടത്തരം രാജ്യങ്ങളിലെ എല്ലാവർക്കും വാക്സിൻ നൽകാൻ ഈ തുക മതിയെന്ന് പീപ്പിൾസ് വാക്സിൻ അലയൻസ് ജി20 പറയുന്നു. കഴിഞ്ഞ വർഷം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ സൈറസ് പൂനാവാലയുടെ സമ്പത്ത് 59,907 കോടി രൂപയായിരുന്നു. 92,856 കോടി രൂപയായാണ് അതിപ്പോൾ ഉയർന്നിരിക്കുന്നത്.
പുതിയ സഹസ്രകോടീശ്വരന്മാർ ഇവരാണ്, മൊഡേണ സി ഇഒ സ്റ്റെഫാൻ ബാൻസെൽ 31,438 കോടി രൂപ (430 കോടി ഡോളർ). ബിയോൺടെക് സിഇഒ ഉഗൂർ സാഹിൻ 29,228 കോടി രൂപ. മൊഡേണ സ്ഥാപക നിക്ഷേപകൻ തിമോത്തി സ്‌പ്രിങ്ങർ 16,075 കോടി രൂപ. നൗബാർ അഫിയാൻ, മൊഡേണ ചെയർമാൻ 13,883 കോടി രൂപ. റോവി ചെയർമാൻ ഹുവാൻ ലോപ്പസ് ബെൽമൊന്റെ 13,149 കോടി രൂപ.
മൊഡേണ സ്ഥാപക നിക്ഷേപകൻ റോബട്ട് ലാങ്ങർ 11,689 കോടി രൂപ. കാൻസിനോ ബയോളജിക്സ് സഹസ്ഥാപകൻ ഹു താവോ 9,496 കോടി രൂപ. ചു ഡോങ്ക്‌സ്യു, കാൻസിനോ ബയോളജിക്സ് സീനിയർ വൈസ് പ്രസിഡൻറ് 8,767 രൂപ. മാവോ ഹുയിൻഹോവ, കാൻസിനോ ബയോളജിക്സ് സീനിയർ വൈസ് പ്രസിഡൻറ് 7,306 രൂപ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates