രണ്ടുലക്ഷത്തില്‍ നിന്ന് നാലുലക്ഷം; അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സ്വര്‍ണ വായ്പാ പരിധി കൂട്ടി

  അര്‍ബന്‍ സഹകരണബാങ്കുകളുടെ സ്വര്‍ണ വായ്പാപരിധി റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി:  അര്‍ബന്‍ സഹകരണബാങ്കുകളുടെ സ്വര്‍ണ വായ്പാ പരിധി റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചു. സ്വര്‍ണ വായ്പാ തിരിച്ചടവ് സ്‌കീം അനുസരിച്ച് ഒറ്റത്തവണയായുള്ള സ്വര്‍ണ വായ്പ തിരിച്ചടവിന്റെ പരിധി രണ്ടുലക്ഷത്തില്‍ നിന്ന് നാലുലക്ഷമാക്കിയാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. 

മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടത് കൈവരിക്കുന്നതില്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ വിജയിച്ച പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് തീരുമാനം. 2023 മാര്‍ച്ച് 31 വരെ ലക്ഷ്യമിട്ടതാണ് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. അര്‍ബന്‍ സഹകരണ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.  സ്വര്‍ണ വായ്പാപരിധി ഉയര്‍ത്തിയതുമായി ബന്ധപ്പട്ട് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

സ്വര്‍ണ വായ്പാ തിരിച്ചടവ് സ്‌കീം അനുസരിച്ച്, വായ്പാ കാലാവധി അവസാനിക്കുമ്പോള്‍ വായ്പയെടുക്കുന്നവര്‍ മുഴുവന്‍ പ്രിന്‍സിപ്പല്‍ തുകയും പലിശയും തിരിച്ചടയ്‌ക്കേണ്ടതുണ്ട്. മാസത്തവണകളായി വായ്പ തിരിച്ചടയ്ക്കുന്ന പരമ്പരാഗത വായ്പകളില്‍ നിന്ന് വ്യത്യസ്തമായി, ഈ ഓപ്ഷന്‍ ലോണ്‍ കാലയളവില്‍ മാസംതോറുമുള്ള പേയ്മെന്റുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു. എന്നിരുന്നാലും, സ്വര്‍ണ വായ്പയുടെ പലിശ  വായ്പാ കാലയളവിലുടനീളം പ്രതിമാസം കണക്കാക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ വായ്പയുടെ കാലാവധി അവസാനിക്കുമ്പോള്‍ മൊത്തം പ്രിന്‍സിപ്പലും പലിശയും ഒറ്റത്തവണയായി അടയ്ക്കാന്‍ കടം വാങ്ങുന്നയാള്‍ ബാധ്യസ്ഥനാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com