ഒരുപാട് ശുചിമുറികളും പാത്രങ്ങളും കഴുകിയിട്ടുണ്ട്, കൈയില്‍ ചെളി പറ്റുന്നത് പ്രശ്‌നമേയല്ല; എന്‍വിഡിയ സിഇഒയുടെ പ്രസംഗം വൈറല്‍

ശുചിമുറികള്‍ വൃത്തിയാക്കിയതുമായി ബന്ധപ്പെട്ട് ജെന്‍സെന്‍ ഹുവാങ് നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയായത്
Nvidia CEO Jensen Huang
ജെന്‍സെന്‍ ഹുവാങ്afp
Updated on
1 min read

കലിഫോര്‍ണിയ: തന്റെ എളിമയുള്ള തുടക്കം എങ്ങനെ ഇന്നത്തെ ബിസിനസ്സ് മേധാവി തലത്തിലേക്ക് രൂപപ്പെടുത്തി എന്നതിനെക്കുറിച്ച് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എന്‍വിഡിയയുടെ സിഇഒയും സഹസ്ഥാപകനുമായ ജെന്‍സെന്‍ ഹുവാങ്ങ് എപ്പോഴും പറയാറുണ്ട്. ഇപ്പോള്‍ സ്റ്റാന്‍ഫണ്ട് സര്‍വകലാശാലയില്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകുന്നത്. ലോകത്തെ ധനികരുടെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് ജെന്‍സെന്‍ ഹുവാങ്.

ശുചിമുറികള്‍ വൃത്തിയാക്കിയതുമായി ബന്ധപ്പെട്ട് ജെന്‍സെന്‍ ഹുവാങ് നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയായത്. 'എന്നെ സംബന്ധിച്ചിടത്തോളം, ഒരു ജോലിയും എന്റെ താഴെയല്ല, ഞാന്‍ പതിവായി പാത്രങ്ങളും ശുചിമുറികളും വൃത്തിയാക്കിയിട്ടുണ്ട്. അതായത്, ഞാന്‍ ഒരുപാട് ശുചിമുറികള്‍ വൃത്തിയാക്കി. നിങ്ങളെല്ലാവരും കൂടിച്ചേര്‍ന്നതിനേക്കാള്‍ കൂടുതല്‍ ശുചിമുറികള്‍ ഞാന്‍ വൃത്തിയാക്കിയിട്ടുണ്ട്. അവയില്‍ ചിലത് നിങ്ങള്‍ക്ക് കാണാതിരിക്കാന്‍ കഴിയില്ല,'- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിരുദ വിദ്യാര്‍ഥികളോടുള്ള സംവാദത്തിനിടെയാണ് തൊഴില്‍ മഹിമയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ശുചിമുറികളും മേശകളും വൃത്തിയാക്കലും പാത്രം കഴുകലുമെല്ലാം ചെയ്ത തനിക്ക് ജോലി ചെയ്യുമ്പോള്‍ കൈകളില്‍ ചെളി പറ്റുന്നത് പ്രശനമേയല്ലെന്നും അദ്ദേഹം പറഞ്ഞു.

കൈകള്‍ വൃത്തിഹീനമാകുമെന്ന് ഭയപ്പെടാതെ ഇന്നും തന്റെ ജോലിയെ സമീപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഹുവാങ് പറഞ്ഞു. കമ്പനിയെ മെച്ചപ്പെടുത്താന്‍ തന്റെ ജീവനക്കാരെ സഹായിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍ എന്തും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Nvidia CEO Jensen Huang
നിരവധി എഐ ഫീച്ചറുകള്‍, ഓപ്പോ റെനോ 12 സീരീസ് ഫോണുകളുടെ ലോഞ്ച് വെള്ളിയാഴ്ച; സവിശേഷതകള്‍ അറിയാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com