പിടിവിട്ട് പച്ചക്കറി വില; പണപ്പെരുപ്പനിരക്ക് 14 മാസത്തെ ഉയര്‍ന്ന നിലയില്‍, ആറ് ശതമാനം കടന്നു

ഒക്ടോബറില്‍ രാജ്യത്തെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 6.21 ശതമാനമായി ഉയര്‍ന്നു
inflation rate
പണപ്പെരുപ്പനിരക്ക് 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഒക്ടോബറില്‍ രാജ്യത്തെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 6.21 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഇതോടെ, ഡിസംബറിലെ റിസര്‍വ് ബാങ്ക് പണനയ നിര്‍ണയ യോഗത്തിലും പലിശഭാരം കുറയ്ക്കാനുള്ള സാധ്യത മങ്ങി.

റീട്ടെയില്‍ പണപ്പെരുപ്പം നിരക്ക് 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. എങ്കിലും 2 ശതമാനം വരെ താഴ്ന്നാലോ 6 ശതമാനം വരെ ഉയര്‍ന്നാലോ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 2023 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ഇത് 6 ശതമാനം കവിയുന്നത്. സെപ്റ്റംബറില്‍ പണപ്പെരുപ്പനിരക്ക് 5.49 ശതമാനമായിരുന്നു. ഒരു വര്‍ഷം മുന്‍പ് സമാന കാലയളവില്‍ 4.87 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്ക് ആണ് ആറുശതമാനം കടന്നത്.

ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമായത്. ഒക്ടോബറില്‍ ഭക്ഷ്യവിലക്കയറ്റത്തിന്റെ തോത് 10.87 ശതമാനമായാണ് ഉയര്‍ന്നത്. മുന്‍പത്തെ മാസം ഇത് 9.24 ശതമാനം മാത്രമായിരുന്നു. ഗ്രാമീണ മേഖലയിലെ വിലക്കയറ്റ് തോതും വര്‍ധിച്ചിട്ടുണ്ട്. ഒക്ടോബറില്‍ 6.68 ശതമാനമായാണ് ഉയര്‍ന്നത്. ഉള്ളിയും തക്കാളിയും ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ക്ക് വില പിടിവിട്ടുയര്‍ന്നതാണ് ഭക്ഷ്യവിലക്കയറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com