

ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷാ പങ്കാളിയായ ക്രൗഡ്‌സ്‌ട്രൈക്കിന് ഉണ്ടായ തകരാര്‍ മൂലം നിശ്ചലമായ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി നൂറുകണക്കിന് എന്‍ജിനീയര്‍മാരെയും വിദഗ്ധരെയും വിന്യസിച്ചതായി അമേരിക്കന്‍ ടെക് കമ്പനി മൈക്രോസോഫ്റ്റ് ബ്ലോഗില്‍ അറിയിച്ചു. ജൂലൈ 18ന് ക്രൗഡ്സ്‌ട്രൈക്കില്‍ നിന്നുള്ള അപ്ഡേറ്റ് മൂലമുണ്ടായ തകരാറ് ലോകമെമ്പാടുമുള്ള 85 ലക്ഷം ഉപകരണങ്ങളെ ബാധിച്ചതായും മൈക്രോസോഫ്റ്റ് അറിയിച്ചു.
മൈക്രോ സോഫ്റ്റ് വിൻഡോസ് തകരാറിലായതിനെ തുടർന്ന് ലോകത്ത് പലയിടത്തും സർവീസ് മേഖലയാണ് പ്രധാനമായി നിശ്ചലമായത്. സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്നതിനായാണ് നൂറുകണക്കിന് എന്‍ജിനീയര്‍മാരെയും വിദഗ്ധരെയും വിന്യസിക്കുന്നത്. തകരാര്‍ ആഗോള തലത്തില്‍ നിരവധി സ്ഥാപനങ്ങളെ ബാധിച്ചു. വില്‍പ്പന പോയിന്റുകള്‍ക്ക് പുറമേ ഇന്ത്യയിലെ വിമാന സര്‍വീസുകളെ പോലും ഇത് ബാധിച്ചു. ലോകമെമ്പാടുമുള്ള ബിസിനസുകളുടെയും സിസ്റ്റങ്ങളുടെയും പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാവാനും ഇത് കാരണമായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
യാത്രക്കാര്‍ക്ക് വിമാനക്കമ്പനികള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതോടെ, എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ തടസ്സങ്ങള്‍ നേരിട്ടു. ഓണ്‍ലൈന്‍ ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പ്രക്രിയകളില്‍ തകരാര്‍ കണ്ടതോടെ, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, ആകാശ എന്നിവ സേവനങ്ങള്‍ മാനുവല്‍ മോഡിലേക്ക് മാറ്റി. ഇതിന്റെ ആഘാതം ബോധ്യപ്പെടുത്തുന്നതിനായി ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്ഫോം (GCP), ആമസോണ്‍ വെബ് സര്‍വീസസ് (AWS) എന്നിവയുള്‍പ്പെടെയുള്ള മറ്റ് ക്ലൗഡ് ദാതാക്കളുമായും സഹകരിക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. 'ബിസിനസ്സുകള്‍ക്കും നിരവധി വ്യക്തികള്‍ക്കും നേരിട്ട പ്രശ്‌നം തിരിച്ചറിഞ്ഞ് തടസ്സപ്പെട്ട സിസ്റ്റങ്ങളെ സുരക്ഷിതമായി ഓണ്‍ലൈനില്‍ തന്നെ തിരികെ കൊണ്ടുവരുന്നതിനുള്ള സാങ്കേതിക മാര്‍ഗനിര്‍ദേശവും പിന്തുണയും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനാണ് ഞങ്ങളുടെ ശ്രദ്ധ,'-മൈക്രോസോഫ്റ്റ് ബ്ലോഗില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates