പ്രതിദിനം നൂറ് രൂപയില്‍ താഴെ, 15 വര്‍ഷം നിക്ഷേപിച്ചാല്‍ ഡബിള്‍ ബോണസ്; ജീവന്‍ ആനന്ദ് പോളിസി, വിശദാംശങ്ങള്‍

ജീവന്‍ ആനന്ദ് പോളിസി തെരഞ്ഞെടുക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക
എല്‍ഐസി, ഫയല്‍ ചിത്രം
എല്‍ഐസി, ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഉപഭോക്താവിന്റെ ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തില്‍ വ്യത്യസ്തമാര്‍ന്ന പോളിസികളാണ് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് ഉള്ളത്. ഇന്‍ഷുറന്‍സ് കവറേജിന് പുറമെ നിക്ഷേപത്തിന് ഇരട്ടി ബോണസ് ലഭിക്കുന്ന എല്‍ഐസിയുടെ പ്ലാനാണ് ജീവന്‍ ആനന്ദ് പോളിസി.

ജീവന്‍ ആനന്ദ് പോളിസി തെരഞ്ഞെടുക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. പ്രതിദിനം നൂറ് രൂപയില്‍ താഴെ വരെ നിക്ഷേപിച്ച് പദ്ധതിയുടെ ഗുണഫലം അനുഭവിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 18 വയസ് തികഞ്ഞ ആര്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്.

പ്ലാനിന്റെ കാലാവധി തീരുമ്പോള്‍ നിശ്ചിത തുകയാണ് ഗ്യാരണ്ടീഡ് റിട്ടേണായി ലഭിക്കുക. ബേസിക് പ്ലാനില്‍ ചേരുന്നവര്‍ക്ക് കാലാവധി തീരുമ്പോള്‍ സം അഷ്വര്‍ഡേ് ആയ അഞ്ചുലക്ഷം രൂപയും ബോണസായ 8.60 ലക്ഷം രൂപയും ചേര്‍ന്ന തുകയാണ് നല്‍കുന്നത്. ഇരട്ടി ലാഭം ലഭിക്കണമെങ്കില്‍ കുറഞ്ഞത് 15വര്‍ഷമെങ്കിലും നിക്ഷേപിക്കണം. എങ്കില്‍ മാത്രമേ ഇരട്ടി ബോണസ് ലഭിക്കുകയുള്ളൂ.

ബേസിക് പ്ലാനില്‍ ചേരുന്നവര്‍ കുറഞ്ഞത് ഒരു വര്‍ഷം 27,000 രൂപയെങ്കിലും പ്രീമിയമായി അടയ്ക്കണം. മാസംതോറും കണക്കാക്കുകയാണെങ്കില്‍ 2300 രൂപ പ്രീമിയമായി വരും. പ്രതിദിനം കണക്കാക്കുകയാണെങ്കില്‍ നൂറ് രൂപയില്‍ താഴെ മാത്രമേ പ്രീമിയമായി വരികയുള്ളൂ.ഇത്തരത്തില്‍ 21 വര്‍ഷം വരെ നിക്ഷേപിക്കുകയാണെങ്കില്‍ 5.60 ലക്ഷം രൂപയാണ് നിക്ഷേപമായി വരിക. എന്നാല്‍ ബോണസായി ഇതിന്റെ ഇരട്ടി ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ സവിശേഷത.

അപകട മരണം, അപകടത്തില്‍ അംഗവൈകല്യ സംഭവിക്കല്‍, ടേം ആഷുറന്‍സ്, ഗുരുതര രോഗങ്ങള്‍ തുടങ്ങിയവ കവര്‍ ചെയ്യുന്നതാണ് ഈ പ്ലാന്‍. പ്ലാനിന്റെ കാലാവധി തീരും മുന്‍പ് നിക്ഷേപകന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നോമിനിക്ക് സം അഷ്വേര്‍ഡിന്റെ 125 ശതമാനം വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com