ബാങ്ക്, ഓട്ടോ ഓഹരികള്‍ കുതിച്ചു; നിഫ്റ്റി സര്‍വകാല റെക്കോഡില്‍, പേടിഎം വീണ്ടും അപ്പര്‍ സര്‍ക്യൂട്ടില്‍

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി സര്‍വകാല റെക്കോഡില്‍
വ്യാപാരത്തിനിടെ 22,135 പോയിന്റില്‍ എത്തിയതോടെയാണ് നിഫ്റ്റി പുതിയ ഉയരം കുറിച്ചത്
വ്യാപാരത്തിനിടെ 22,135 പോയിന്റില്‍ എത്തിയതോടെയാണ് നിഫ്റ്റി പുതിയ ഉയരം കുറിച്ചത്പിടിഐ/ ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ദേശീയ ഓഹരി സൂചികയായ നിഫ്റ്റി സര്‍വകാല റെക്കോഡില്‍. വ്യാപാരത്തിനിടെ 22,135 പോയിന്റില്‍ എത്തിയതോടെയാണ് നിഫ്റ്റി പുതിയ ഉയരം കുറിച്ചത്. ഓട്ടോ, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയുടെ മുന്നേറ്റമാണ് നിഫ്റ്റിയില്‍ പ്രതിഫലിച്ചത്.

സെന്‍സെക്‌സിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 300 പോയിന്റ് നേട്ടത്തോടെ 73000 പോയിന്റിലേക്കാണ് സെന്‍സെക്‌സ് നീങ്ങുന്നത്. ആഭ്യന്തര നിക്ഷേപകരുടെ ഭാഗത്ത് നിന്നുള്ള ആത്മവിശ്വാസമാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

2170 ഓഹരികള്‍ മുന്നേറ്റം രേഖപ്പെടുത്തിയപ്പോള്‍ 1162 ഓഹരികള്‍ നഷ്ടം നേരിട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ബിപിസിഎല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി ലൈഫ്, ടിസിഎസ്, ടാറ്റ മോട്ടേഴ്‌സ്, ലാര്‍സന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ കഴിഞ്ഞദിവസങ്ങളില്‍ നഷ്ടം നേരിട്ട പേടിഎം ഓഹരികളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം രേഖപ്പെടുത്തി. വ്യാപാരത്തിനിടെ അഞ്ചുശതമാനം നേട്ടം രേഖപ്പെടുത്തിയതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും അപ്പര്‍ സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്തു. മെര്‍ച്ചന്റ് ഇടപാടുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ആക്‌സിസ് ബാങ്കുമായി പേടിഎം കൈകോര്‍ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഓഹരിവിലയില്‍ പ്രതിഫലിച്ചത്. കൂടാതെ ഇടപാടുകളുമായി ബന്ധപ്പെട്ട സമയപരിധി ആര്‍ബിഐ നീട്ടിയതും പേടിഎമ്മിന് അനുകൂലമായി

വ്യാപാരത്തിനിടെ 22,135 പോയിന്റില്‍ എത്തിയതോടെയാണ് നിഫ്റ്റി പുതിയ ഉയരം കുറിച്ചത്
ഇനി വെബ് വേര്‍ഷനിലും ചാറ്റുകള്‍ ലോക്ക് ചെയ്യാം; സീക്രട്ട് കോഡ് ഫീച്ചറുമായി വാട്‌സ്ആപ്പ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com