പ്രതിദിനം 100 രൂപയില്‍ താഴെ നിക്ഷേപം, കാലാവധി തീരുമ്പോള്‍ ലക്ഷങ്ങള്‍; ആകര്‍ഷണീയമായ ബോണസ്, ഈ പദ്ധതി പരിചയപ്പെടാം

ഭാവി സുരക്ഷിതമാക്കാന്‍ സേവിങ്‌സ് അനിവാര്യമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി:  ഭാവി സുരക്ഷിതമാക്കാന്‍ സേവിങ്‌സ് അനിവാര്യമാണ്. പലപ്പോഴും ഉയര്‍ന്ന പ്രീമിയം നിമിത്തമാണ് ചിലരെങ്കിലും സേവിങ്‌സിന് തയ്യാറാവാത്തത്. കുറഞ്ഞ തുക മാറ്റിവെച്ച് സേവിങ്‌സ് സ്‌കീമില്‍ ചേരാന്‍ അവസരം നല്‍കുന്ന പദ്ധതിയാണ് ഇന്ത്യ പോസ്റ്റിന്റെ സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്. 

19 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഇതില്‍ ചേരാം. 10 ലക്ഷം രൂപയാണ് പരമാവധി സം അഷ്വേര്‍ഡ്. പോളിസി ഉടമ അകാലത്തില്‍ മരിച്ചുപോകുകയാണെങ്കില്‍ നോമിനിക്ക് ബോണസ് തുകയും ലഭിക്കും.

രണ്ടു കാലാവധിയിലാണ് പ്ലാന്‍. ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ പോളിസിയുടമകള്‍ക്ക് പദ്ധതി അവസരം നല്‍കുന്നു. 15, 20 വര്‍ഷ കാലാവധിയില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. 15 വര്‍ഷ കാലാവധിയുള്ള പ്ലാനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ സമയപരിധി തീരുന്നതിന് മുന്‍പ് മൂന്ന് തവണകളായി സം അഷ്വേര്‍ഡിന്റെ 20 ശതമാനം വീതം മണിബാക്കായി ലഭിക്കാനും അവസരം ഉണ്ട്. 6,9,12 വര്‍ഷങ്ങളിലാണ് ഇത് സ്വീകരിക്കാന്‍ സാധിക്കുക. 20 വര്‍ഷ കാലാവധിയുള്ള പദ്ധതിയില്‍ 8,12, 16 എന്നിങ്ങനെയാണ് വ്യത്യസ്ത വര്‍ഷങ്ങളില്‍ മണിബാക്കായി ലഭിക്കുക.

കാലാവധി തീരുമ്പോള്‍ സം അഷ്വേര്‍ഡിന്റെ 40 ശതമാനത്തിന് പുറമേ ബോണസും ലഭിക്കും.  25 വയസ്സുള്ള ഒരാള്‍ ഏഴുലക്ഷം സം അഷ്വേര്‍ഡില്‍ 20 വര്‍ഷം കാലാവധിയുള്ള പദ്ധതി തെരഞ്ഞെടുക്കുകയാണെങ്കില്‍, ദിവസവും പ്രീമിയമായി 95 രൂപ നല്‍കണം. അതായത് മാസം 2850 രൂപ പ്രീമിയം. കാലാവധി തീരുമ്പോള്‍ 14 ലക്ഷം രൂപയാണ് ലഭിക്കുക. മണിബാക്ക് ഉള്‍പ്പെടെയാണിത്. 

മൂന്ന് തവണകളായി മണിബാക്കായി മാത്രം 4.2 ലക്ഷം രൂപ ലഭിക്കും. കാലാവധി തീരുമ്പോള്‍ സം അഷ്വേര്‍ഡിന്റെ 40 ശതമാനമായ 2.8 ലക്ഷവും ബോണസും ചേര്‍ത്ത് 9.52 ലക്ഷം രൂപയാണ് ലഭിക്കുക. ബോണസായി മാത്രം 6.72 ലക്ഷം രൂപയാണ് കിട്ടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യ പോസ്റ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com