ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം, ഒലിച്ചുപോയത് 11 ലക്ഷം കോടി; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ്
share market
Sensex falls പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 1800 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,650ല്‍ താഴെ പോയി. ഇതിനെ തുടര്‍ന്ന് നിക്ഷേപകരുടെ 11 ലക്ഷം കോടി രൂപയാണ് ഒലിച്ചുപോയത്.

ഇറാനെതിരെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ദിവസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് കാരണമാകുമെന്ന വിലയിരുത്തല്‍ ആണ് വിപണിക്ക് ദോഷമായത്. ഇതിന്റെ ഫലമായി എണ്ണവില കുത്തനെ ഉയരുമെന്ന ആശങ്കയും വിപണിയില്‍ പ്രതിഫലിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള സംഘര്‍ഷം എണ്ണവിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ലോകത്തിന്റെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.

share market
സ്വര്‍ണ വിലയില്‍ ട്വിസ്റ്റ്: ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, കേരളത്തില്‍ ഇടിവ്

എണ്ണ വിതരണ കമ്പനികളെയാണ് ഇന്ന് കാര്യമായി ബാധിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ലാര്‍സന്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ഹിന്‍ഡാല്‍കോ, ഭാരത് ഇലക്ട്രോണിക്‌സ്, ഒഎന്‍ജിസി, സണ്‍ഫാര്‍മ, ഐടിസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

share market
എല്‍പിജി വില വീണ്ടും കൂട്ടി; യുദ്ധം മുറുകിയതോടെ ഇന്ധന വില കുതിച്ചുയരും
Summary

Stock Market Crash: Rs 11 lakh cr gone! Sensex slumps 1,800 pts, Nifty below 24,650

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com