The price of garlic jumped again and crossed 440 rupees
വെളുത്തുള്ളിഫയൽ

വീണ്ടും കുതിച്ചു കയറി വെളുത്തുള്ളി വില, 440 രൂപ കടന്നു

രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം മുന്‍ വര്‍ഷത്തെക്കാള്‍ കുറഞ്ഞതാണ് വില ഉയരാന്‍ കാരണം.
Published on

കൊച്ചി: വീണ്ടും കുതിച്ചു കയറി വെളുത്തുള്ളി വില. രണ്ട് മാസം മുമ്പ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് 440 രൂപ കടന്നു. ഇപ്പോള്‍ 380 മുതല്‍ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ആറുമാസം മുമ്പ് 250 രൂപയില്‍ താഴെയായിരുന്നു വില.

രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം മുന്‍ വര്‍ഷത്തെക്കാള്‍ കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. രാജസ്ഥാനിലെ കോട്ട മാര്‍ക്കറ്റിലാണ് ഏറ്റവുമധികം വെളുത്തുള്ളി വ്യാപാരം നടക്കുന്നത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലായും വെളുത്തുള്ളി എത്തുന്നത്. ഇവിടെ 360 രൂപയക്ക് മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. കഴിഞ്ഞ വിളവെടുപ്പ് സമയത്തുണ്ടായ മഴയും പിന്നീട് ചൂട് കൂടിയതുമാണ് വെളുത്തുള്ളിയുടെ ഉല്‍പ്പാദനം കുറയാന്‍ കാരണം.

ഊട്ടി, കൊടൈക്കനാല്‍ മേഖലയില്‍നിന്നുള്ള വലിയ ഹൈബ്രിഡ് വെളുത്തുള്ളിയാണ് വിത്തിനായി കൂടുതലായും ഉപയോഗിക്കുന്നത്. വിത്തിനായി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിക്ക് വില 4,00600 രൂപയ്ക്കു മുകളില്‍ എത്തിയത് കര്‍ഷകര്‍ക്ക് വെല്ലുവിളിയായി. ചെറിയ ശതമാനം കര്‍ഷകര്‍ മാത്രമാണ് ഇത് വില്‍ക്കുന്നത്. കര്‍ഷകര്‍ നേരിട്ട് വാങ്ങുകയാണ് പതിവ്. മേട്ടുപ്പാളയത്തുനിന്ന് ഇവ നേരിട്ട് ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ ഇതിന് വില്‍പ്പനയില്ല. പുതുകൃഷി ആരംഭിച്ചെങ്കിലും നാലര മാസത്തിനു ശേഷമേ വിളവെടുപ്പിന് പാകമാകൂ. ഏപ്രില്‍ വരെ വില കുറയാന്‍ സാധ്യതയില്ലെന്ന് കര്‍ഷകരും മൊത്ത വ്യാപാരികളും പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com