ബുക്ക് ചെയ്താല്‍ ടാക്‌സി വന്നില്ലെങ്കില്‍ 25000 രൂപ പിഴ; ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ സര്‍ക്കാര്‍ 

അവസാന നിമിഷം ട്രിപ്പ് മുടക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കള്‍ക്ക് 25000 രൂപ പിഴ ചുമത്താന്‍ കരടു ചട്ടം വ്യവസ്ഥ ചെയ്യുന്നു
ബുക്ക് ചെയ്താല്‍ ടാക്‌സി വന്നില്ലെങ്കില്‍ 25000 രൂപ പിഴ; ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ സര്‍ക്കാര്‍ 
Updated on
1 min read

ന്യൂഡല്‍ഹി:  ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് യാത്രയ്ക്കായി ഒരുങ്ങിനില്‍ക്കുമ്പോള്‍ അവസാന നിമിഷം ടാക്‌സി വരാത്ത അനുഭവം പലര്‍ക്കും നിരവധി തവണ  ഉണ്ടായിട്ടുണ്ട്. ഇതിന് പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുന്നത് ഉള്‍പ്പെടെ ആപ്പ് കേന്ദ്രീകരിച്ച് നടക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ് സംവിധാനം സുതാര്യമാക്കാന്‍ ലക്ഷ്യമിട്ടുളള കരടു ചട്ടത്തിന് ഡല്‍ഹി സര്‍ക്കാര്‍ രൂപം നല്‍കി.

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ടാക്‌സി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് അവസാന നിമിഷം ട്രിപ്പ് മുടക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കള്‍ക്ക് 25000 രൂപ പിഴ ചുമത്താന്‍ കരടു ചട്ടം വ്യവസ്ഥ ചെയ്യുന്നു. സ്ത്രീ സുരക്ഷയ്്ക്കും കൂടുതല്‍ പരിഗണന നല്‍കുന്നതാണ് പുതിയ ചട്ടം. ലൈംഗികാതിക്രമം, അപമര്യാദയായി പെരുമാറല്‍ എന്നിവ നേരിട്ടതായി യാത്രക്കാര്‍ പരാതി നല്‍കിയാല്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കള്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനെ അറിയിക്കണം. അല്ലാത്തപക്ഷം ഒരു ലക്ഷം രൂപ പിഴ ചുമത്താനും കരടു ചട്ടത്തില്‍ പറയുന്നു.

ഓണ്‍ലൈന്‍ ടാക്‌സി സേവനം പൊതുഗതാഗതരംഗത്ത് നിര്‍ണായക സ്വാധീനം നേടി കഴിഞ്ഞു. യാത്രക്കാരില്‍ നല്ലൊരുഭാഗം ഇതിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

ചട്ടം പ്രാബല്യത്തില്‍ വന്നാല്‍ ആപ്പ് കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഗ്രിഗേറ്റേഴ്‌സായ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കള്‍ പ്രവര്‍ത്തനത്തിന് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് ലൈസന്‍സ് നേടേണ്ടതായി വരും. 24മണിക്കൂറും സേവനം നല്‍കുന്ന കോള്‍ സെന്റര്‍ സ്ഥാപിക്കണം. ഓണ്‍ലൈന്‍ ടാക്‌സി സേവനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വാഹനത്തിലും ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അടിയന്തര ഘട്ടത്തില്‍ പൊലീസിനെ അറിയിക്കാന്‍ സഹായിക്കുന്ന പാനിക്ക് ബട്ടണും വാഹനത്തില്‍ സജ്ജമാക്കണം.ലോക്കേഷന്‍ രണ്ടുപേര്‍ക്ക് ഷെയര്‍ ചെയ്യാന്‍ യാത്രക്കാരനെ അനുവദിക്കണമെന്നും ചട്ടത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com