ടിക് ടോക്ക് പ്രോ ഡൗണ്‍ലോഡ് ചെയ്യാന്‍ മെസേജ് ലഭിച്ചോ? അപരനല്ല വ്യാജനാണ്! തട്ടിപ്പില്‍ വീഴരുത്

'ടിക് ടോക്ക് പ്രോ' ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ഉപഭോക്താക്കളുടെ ഫോണിലേക്കും വാട്‌സാപ്പിലേക്കും സന്ദേശം ലഭിക്കുന്നത്
ടിക് ടോക്ക് പ്രോ ഡൗണ്‍ലോഡ് ചെയ്യാന്‍ മെസേജ് ലഭിച്ചോ? അപരനല്ല വ്യാജനാണ്! തട്ടിപ്പില്‍ വീഴരുത്
Updated on
1 min read

സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ 59 ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ അതില്‍ ജനപ്രീയ ആപ്പ് ആയ ടിക് ടോക്കും ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ മാത്രം 200ദശലക്ഷത്തോളം ഉപഭോക്താക്കളുള്ള ആപ്പാണ് ടിക് ടോക്ക്. അതുകൊണ്ടുതന്നെ നിരോധനം ഉണ്ടായതിന് പിന്നാലെ ആപ്പിന്റെ ഇന്ത്യന്‍ പകര്‍പ്പുകള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുകയുണ്ടായി. എന്നാല്‍ ഇത് ചില തട്ടിപ്പുകള്‍ക്കും കാരണമാകുന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ടിക് ടോക്കിന്റെ ഇന്ത്യന്‍ പതിപ്പാണെന്ന വ്യാജേന ടിക് ടോക്ക് പ്രോ എന്ന ആപ്പിനെ കുറിച്ച് ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ടിക് ടോക്ക് പ്രോ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ഉപഭോക്താക്കളുടെ ഫോണിലേക്കും വാട്‌സാപ്പിലേക്കും സന്ദേശം ലഭിക്കുന്നത്. സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും എന്നാണ് ഇതില്‍ അറിയിച്ചിട്ടുള്ളത്.

ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താക്കളോട് ഫോണ്‍ ഗാലറിയും ക്യാമറയും കൈകാര്യം ചെയ്യാനുള്ള അനുവാദം ആവശ്യപ്പെടുന്നുണ്ട്. ഈ അനുവാദം നല്‍കിക്കഴിഞ്ഞാന്‍ പിന്നീട് കൂടുതല്‍ പ്രവര്‍ത്തനമൊന്നും ആപ്പില്‍ സംഭിവക്കുന്നതായി കാണാന്‍ കഴിയില്ല. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ടിക് ടോക്ക് പ്രോ എന്ന പേരില്‍ ഒരു ആപ്പ് ലഭ്യമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com