പിഎസ്എല്‍വി -സി 42 വിക്ഷേപണത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി ; ഭ്രമണപഥത്തിലെത്തിക്കുന്നത് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളെ

 ഐഎസ്ആര്‍ഒ ഈ വര്‍ഷം വിക്ഷേപിക്കുന്ന മൂന്നാമത്തെ പിഎസ്എല്‍വിയാണ് സി-42. 
പിഎസ്എല്‍വി -സി 42 വിക്ഷേപണത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി ; ഭ്രമണപഥത്തിലെത്തിക്കുന്നത് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളെ
Updated on
1 min read

ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണത്തിനുള്ള ബ്രിട്ടന്റെ ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിക്കുന്നതിനായി പിഎസ്എല്‍വി - സി 42 തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. നോവസാറും എസ്-1-4 എന്ന ഉപഗ്രഹങ്ങളും  വഹിച്ച് രാത്രി പത്ത് മണിക്ക് ശേഷമാവും പിഎസ്എല്‍വി കുതിക്കുക. 

ഭൂമിയില്‍ നിന്നും 583 കിലോ മീറ്റര്‍ അകലത്തായി ബ്രിട്ടന്റെ ഈ രണ്ട് ഉപഗ്രഹങ്ങളും ഇനി സൂര്യനെ ചുറ്റും. 17.5 മിനിറ്റ് കൊണ്ട് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

വനവ്യാപ്തി അറിയുന്നതിനും, ഭൂവിനിയോഗം തിട്ടപ്പെടുത്തുന്നതിനും ഐസ് കവര്‍ എന്തുമാത്രം ഉണ്ടെന്ന് അറിയുന്നതിനുമുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുകയാണ് നോവസാറിന്റെ ജോലി. ഇതിന് പുറമേ പ്രളയ -ദുരന്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹായിക്കുന്ന വിവരങ്ങളും നോവസാര്‍ നല്‍കുമെന്നാണ് ബ്രിട്ടന്റെ പ്രതീക്ഷ.

പരിസ്ഥിതി നിരീക്ഷണം, വിഭവങ്ങളുടെ സര്‍വ്വേ, തുടങ്ങിയ പഠനങ്ങള്‍ക്കായാണ് എസ്-1-4 വിക്ഷേപിക്കുന്നത്.  ഐഎസ്ആര്‍ഒ ഈ വര്‍ഷം വിക്ഷേപിക്കുന്ന മൂന്നാമത്തെ പിഎസ്എല്‍വിയാണ് സി-42.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com