ടെറിറ്റോറിയൽ ആർമിയിലും വനിതകൾക്ക് അവസരം; വിജ്ഞാപനം ഉടൻ

750 മുതൽ 1000 സൈനികരാണ് ഹോം ആൻഡ് എച്ച് ബറ്റാലിയിനുകളിൽ ഉള്ളത്. ഈ ബറ്റാലിയിനുകളിലെ ഒരു വിഭാഗം ഒഴിവുകളിൽ വനിതകളെ നിയമിക്കാനാണ് നീക്കം.
 Indian Army Women
Indian Army Moves to Induct Women Cadres into Territorial Army Battalionsfile
Updated on
1 min read

ടെറിറ്റോറിയൽ ആർമി ബറ്റാലിയനുകളിൽ ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനായി സൈന്യം നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. സേനകളിൽ കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് നടപടി. ടെറിറ്റോറിയൽ ആർമിയുടെ ഹോം ആൻഡ് എച്ച് ഇൻഫൻട്രി ബറ്റാലിയനുകളിൽ ആകും നിയമനം ലഭിക്കുക.

 Indian Army Women
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ ജോലി നേടാം; ബിരുദധാരികൾക്ക് അപേക്ഷിക്കാം, ശമ്പളം 99,000 രൂപ

11 ഹോം ആൻഡ് എച്ച് ഇൻഫൻട്രി ബറ്റാലിയിനുകളിൽ എട്ടെണ്ണം ജമ്മു കശ്‍മീരിലാണ് ഉള്ളത്. മറ്റുള്ളവ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ്. 750 മുതൽ 1000 സൈനികരാണ് ഹോം ആൻഡ് എച്ച് ബറ്റാലിയിനുകളിൽ ഉള്ളത്. ഈ ബറ്റാലിയിനുകളിലെ ഒരു വിഭാഗം ഒഴിവുകളിൽ വനിതകളെ നിയമിക്കാനാണ് നീക്കം.

 Indian Army Women
പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുന്നു

ആദ്യ ഘട്ടത്തിൽ ചില ബറ്റാലിയിനുകളിൽ മാത്രമാകും നിയമനം നടത്തുക. രണ്ടാം ഘട്ടം ആകുമ്പോൾ മുഴുവൻ ഹോം ആൻഡ് എച്ച് ഇൻഫൻട്രി ബറ്റാലിയിനുകളിലും വനിതകളെ നിയമിക്കും. രഹസ്യ അന്വേഷണം,റോഡ് നിർമ്മാണം,പ്രകൃതി ദുരന്ത മേഖലകളിൽ സഹായമെത്തിക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് ഇവർ ചെയ്യേണ്ടി വരുക.

 Indian Army Women
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

ബിരുദമോ അല്ലെങ്കിൽ ടെക്നിക്കൽ കോഴ്സുകളിൽ ഡിപ്ലോമ എന്നിവയാകും അടിസ്ഥാന യോഗ്യത. 18 – 42 വയസ്സ് ആകും ഉയർന്ന പ്രായ പരിധി. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വനിതകൾക്ക് സൈനിക രംഗത്ത് കൂടുതൽ അവസരം നൽകുന്നതിന്റെയും പ്രതിരോധ രംഗത്ത് സമത്വം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ആണ് ഈ നടപടിയെന്നാണ് അധികൃതർ പറയുന്നത്.

Summary

Job alert : Indian Army Moves to Induct Women Cadres into Territorial Army Battalions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com