'ഹിന്ദുത്വത്തെ അപമാനിക്കുന്നു'; പത്താന്‍ സിനിമക്കെതിരെ കേസ്

ചിത്രത്തിലെ 'ബേഷ രംഗ്' എന്ന് തുടങ്ങുന്ന ഗാനത്തില്‍ നടി ദീപിക പദുകോണിന്റെ കാവി വസ്ത്രധാരണത്തിനെതിരെയാണ് മുംബൈ സ്വദേശിയായ സഞ്ജയ് തിവാരി സാകിനാക പൊലീസില്‍ പരാതി നല്‍കിയത്.
ദീപികയും ഷാരുഖ് ഖാനും പത്താനിലെ ഗാനത്തില്‍/ വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
ദീപികയും ഷാരുഖ് ഖാനും പത്താനിലെ ഗാനത്തില്‍/ വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

മുംബൈ:  'പത്താന്‍' സിനിമയ്‌ക്കെതിരെ കേസ് എടുത്ത് മുംബൈ പൊലീസ്. ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്ന പരാതിയിലാണ് കേസ് എടുത്തത്. ചിത്രത്തിലെ 'ബേഷ രംഗ്' എന്ന് തുടങ്ങുന്ന ഗാനത്തില്‍ നടി ദീപിക പദുകോണിന്റെ കാവി വസ്ത്രധാരണത്തിനെതിരെയാണ് മുംബൈ സ്വദേശിയായ സഞ്ജയ് തിവാരി സാകിനാക പൊലീസില്‍ പരാതി നല്‍കിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, നടന്‍, നടി എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. 

പത്താന്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മന്ത്രിയുമായ ജയ്ഭാന്‍ സിംഗ് പവയ്യ രംഗത്തുവന്നു. മധ്യപ്രദേശില്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്നും കാവിയോട് ഭക്തിയുള്ളവര്‍ ഈ ചിത്രം ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗാനത്തില്‍ ദീപിക അശ്ലീലമായ രീതിയിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. കാവി ഇഷ്ടപ്പെടുന്നവരെ വിഷമിപ്പിക്കുന്ന തരത്തിലാണ് ഗാനത്തിലെ വസ്ത്രധാരണം. 'ബേഷരം രംഗ്' എന്ന് തുടങ്ങുന്ന ഗാനത്തില്‍ നടി ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങള്‍.
ഡിസംബര്‍ 12നാണ് പത്താന്‍ ചിത്രത്തിലെ ഗാനം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് വസ്ത്രധാരണം ചൂണ്ടിക്കാട്ടി വിവാദങ്ങള്‍ ആരംഭിച്ചത്. 

മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് പത്താനിലെ ഗാനരംഗത്തിനെതിരെ ആദ്യം രംഗത്ത് എത്തിയത്. 2016ലെ ജെഎന്‍യു കേസിലെ 'തുക്ഡെ തുക്ഡെ' സംഘത്തെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ദീപിക. ഗാനത്തിലെ രംഗങ്ങളില്‍ താരം ധരിച്ചിരിക്കുന്ന വേഷം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മലിനമായ മാനസികാവസ്ഥയിലാണ് ഇത്തരമൊരു ഗാനം ചിത്രീകരിച്ചിരിക്കുന്നതെന്നുമായിരുന്നു നരോത്തം മിശ്ര പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com