വേദിയിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യ ലക്ഷ്മി, ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് സായി പല്ലവി; വിഡിയോ

സാസാരിക്കാനാവാതെ മൈക്കിന് സമീപത്തു നിന്ന് മാറി നിന്ന ഐശ്വര്യ ലക്ഷ്മിയെ വേദിയിലുണ്ടായിരുന്ന സായി പല്ലവി എത്തി ആശ്വസിപ്പിക്കുകയായിരുന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

സായി പല്ലവി പ്രധാന വേഷത്തിൽ എത്തുന്ന ​ഗാർ​ഗിയിലൂടെ നിർമാതാവായി അരങ്ങേറ്റം കുറിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. സിനിമയുടെ ട്രെയിലർ ലോഞ്ചിങ്ങ് ചടങ്ങിനിടെ ഐശ്വര്യ ലക്ഷ്മി പൊട്ടിക്കരഞ്ഞു. ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് താരം വികാരഭരിതയായത്.    സാസാരിക്കാനാവാതെ മൈക്കിന് സമീപത്തു നിന്ന് മാറി നിന്ന ഐശ്വര്യ ലക്ഷ്മിയെ വേദിയിലുണ്ടായിരുന്ന സായി പല്ലവി എത്തി ആശ്വസിപ്പിക്കുകയായിരുന്നു. 

സംസാരിക്കാനായി മൈക്കിന് അടുത്തേക്ക് എത്തിയപ്പോൾ തന്നെ താരത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. തനിക്ക് ഇന്ന് വളരെ ഇമോഷണൽ ദിവസമാണ് എന്നു പറഞ്ഞുകൊണ്ടാണ് താരം തുടങ്ങിയത്. കരച്ചിൽ നിയന്ത്രിക്കാൻ താരത്തിനായില്ല. പിന്നീട് വേദിയിലെത്തിയ സായി പല്ലവി ഐശ്വര്യയെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു. ഗാർഗി ഐശ്വര്യയെ സംബന്ധിച്ച് വൈകാരികമായി ബന്ധമുള്ള ഒരു ചിത്രമാണ്. ചിത്രം റിലീസിനൊരുങ്ങുന്നതിന്റെ ആനന്ദക്കണ്ണീരാണ് ഇതെന്നും സായി പറഞ്ഞു. അതിനു പിന്നാലെ സംവിധായകൻ ​ഗൗതവും മൈക്കിന് സമീപത്തേക്ക് എത്തി. ​നിർമാതാ‌വ് എന്ന നിലയിലുള്ള ഐശ്വര്യ ലക്ഷ്മിയുടെ പിന്തുണയെക്കുറിച്ചും സിനിമയുമായി താരത്തിനുള്ള ബന്ധത്തെക്കുറിച്ച് ​ഗൗതം വാചാലനായി. അതിനു ശേഷമാണ് ഐശ്വര്യ സംസാരിച്ചു തുടങ്ങിയത്. 

“ഗാർഗി എനിക്ക് ഒരു ഇമോഷനൽ സിനിമയാണ്. അതിന്റെ ആശയം കൊണ്ടല്ല, അതിൽ ജോലി ചെയ്ത ആളുകളാൽ. മിടുക്കരായ നിരവധി സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിലുണ്ട്. പിന്നെ സായ് പല്ലവി അല്ലായിരുന്നെങ്കിൽ അതൊരിക്കലും ഗാർഗി ആവുമായിരുന്നില്ല. നിങ്ങൾക്കല്ലാതെ മറ്റാർക്കും ഇത്ര മനോഹരമായി ഗാർഗിയെ അവതരിപ്പിക്കാനാവില്ല’.– ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഗൗതം രാമചന്ദ്രൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിക്കൊപ്പം രവിചന്ദ്രൻ രാമചന്ദ്രൻ, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രമാണ് ഗാർഗി. ജൂലൈ 15 നാണ് റിലീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com