'മരമായി വളരണം', ആഗ്രഹിച്ചതു പോലെ പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി 

മകൾ കേയ ഒരു മാവിൻ തൈ നട്ട ശേഷം ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു
പ്രതാപ് പോത്തൻ
പ്രതാപ് പോത്തൻ

രമായി വളരണം എന്നായിരുന്നു അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ആഗ്രഹം. ആഗ്രഹിച്ചതു പോലെ അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. മകൾ കേയ ഒരു മാവിൻ തൈ നട്ട ശേഷം ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. 

ഏറ്റവും പ്രിയപ്പെട്ട സ്വർണ നിറത്തിലുള്ള ജുബ്ബയും പൈജാമയും അണിഞ്ഞായിരുന്നു പ്രതാപ് പോത്തന്റെ അവസാന യാത്ര. അദ്ദേ‍ഹത്തിന്റെ ആ​ഗ്രഹപ്രകാരം തപരമായ ചടങ്ങുകളൊന്നും ഇല്ലാതെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. 

നടി രാധികയെയാണ് പ്രതാപ് പോത്തൻ ആദ്യം വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ നടത്തിയ പ്രണയ വിവാഹം. രണ്ടു വർഷം മാത്രമാണ് ഇത് നീണ്ടുനിന്നത്. 1985ലൽ വിവാഹിതരായ ഇവർ 1986ൽ വിവാഹമോചിതരായി. 1990ൽ അമല സത്യനാഥുമായി വിവാഹം കഴിച്ചെങ്കിലും 22 വർഷത്തെ ദാമ്പത്യം 2012 ൽ അവസാനിപ്പിക്കുകയായിരുന്നു. പ്രതാപ് പോത്തന്റെയും അമലയുടെയും മകളാണ് കേയ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com