'രൺവീർ പുരുഷന്മാരുടെ ബ്രാൻഡ് അംബാസഡർ, ധൈര്യത്തെ അഭിനന്ദിക്കുന്നു'; രാം ​ഗോപാൽ വർമ

'ലിംഗസമത്വത്തിനായി വലിയൊരു സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ രൺവീർ പങ്കുവയ്ക്കുന്നത്'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ബോളിവുഡ് നടൻ രൺവീർ സിങ്ങിൻ ന​ഗ്ന ഫോട്ടോഷൂട്ട് വൻ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരത്തിനെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോൾ രൺവീറിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാം ​ഗോപാൽ വർമ. ലിംഗസമത്വത്തിനായി വലിയൊരു സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ രൺവീർ പങ്കുവയ്ക്കുന്നതെന്നും താരത്തിന്റെ ധീരതയെ അഭിനന്ദിക്കുന്നുവെന്നുമാണ് ആർജിവി പറഞ്ഞത്. 

‘‘രൺവീർ സിങിനെ ഞാൻ വ്യക്തിപരമായി അഭിനന്ദിക്കുന്നു. ഭൂരിപക്ഷം പേരും രൺവീർ സിങിന്റെ നവയുഗ ധീരതയെ അഭിനന്ദിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ എല്ലാകാര്യത്തിലും ഒരു ലിംഗസമത്വം ഉണ്ടായിരിക്കണം. ലിംഗസമത്വത്തിനായി വലിയൊരു സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ രൺവീർ പങ്കുവയ്ക്കുന്നത്. സ്ത്രീകളെപ്പോലെ തന്നെ അവന്റെ ശരീരം കാണിക്കാൻ പുരുഷനും തുല്യ അവകാശമുണ്ട്. പുരുഷന്മാരുടെ അവകാശത്തിനു വേണ്ടി പോരാടുന്നവരുടെ ബ്രാൻഡ് അംബാസഡർ ആണ് രൺവീർ.’’ രാം ഗോപാൽ വർമ്മ കുറിച്ചു.

പേപ്പർ മാ​ഗസിനു വേണ്ടിയായിരുന്നു താരത്തിന്റെ ന​ഗ്ന ഫോട്ടോഷൂട്ട്. സിനിമാമേഖലയിലുള്ള നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. അതിനിടെ വിമർശനവും കടുത്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ താരത്തിനെതിരെ പരാതിയുമായി രം​ഗത്തെത്തി. തുടർന്ന് ചെമ്പൂര്‍ പൊലീസിലാണ് എഫ്ഐആർ ഇട്ടത്. ചിത്രങ്ങള്‍ സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി പരാതിയില്‍ പറയുന്നു. ചിത്രങ്ങള്‍ സ്ത്രീകളേയും പുരുഷന്‍മാരേയും ഒരുപോലെ നാണംകെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. വികാരങ്ങള്‍ വ്രണപ്പെടുത്തിയതിനും സ്ത്രീകളുടെ മാന്യതയെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com