നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണകാരണം കോവിഡ് ആണെന്ന വാർത്തകൾ തെറ്റാണെന്ന് നടി ഖുശ്‌ബു. ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് വിദ്യാസാഗർ മരിച്ചതെന്ന് നടി പറഞ്ഞു. വാർത്തകൾ കൊടുക്കുമ്പോൾ മാധ്യമങ്ങൾ അൽപം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ട്വിറ്ററിൽ താരം കുറിച്ചു.
ഖുശ്ബുവിന്റെ ട്വീറ്റ്
കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് ധ്യമങ്ങളോട് ഞാൻ വളരെ താഴ്മയായി അഭ്യർഥിക്കുന്നു. മൂന്ന് മാസം മുമ്പാണ് മീനയുടെ ഭർത്താവിന് കോവിഡ് ബാധിച്ചത്. കോവിഡ് ശ്വാസകോശത്തിന്റെ അവസ്ഥ വഷളാക്കി. പക്ഷെ കോവിഡ് ബാധിച്ചാണ് സാഗർ ഞങ്ങളെ വിട്ടുപോയതെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളിൽ പരിഭ്രാന്തി പടർത്തരുതെന്നു ഞാൻ അപേക്ഷിക്കുകയാണ്. അതെ, നമ്മൾ ജാഗ്രത പാലിക്കണം, പക്ഷേ.
കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു.കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ശ്വാസകോശ രോഗം ഗുരുതരമായത്. അണുബാധ രൂക്ഷമായതിനെത്തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാൻ വൈകി. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു.
2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇവർക്ക് നൈനിക എന്ന ഒരു മകളാണുള്ളത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates