25 വർഷം വേണ്ടിവന്നു, ഈ പാട്ടിന്റെ സൗന്ദര്യം മനസിലാക്കാൻ; കുറിപ്പുമായി ശോഭന

'25 വർഷങ്ങൾക്കു മുൻപ് ക്ലൈമാക്സ് ഗാനമായ ഒരു മുറൈ വന്തു പാർത്തായയും അതു കഴിഞ്ഞാൽ പഴംതമിഴ് പാട്ടുമായിരുന്നു എൻറെ പ്രിയ ഗാനങ്ങൾ'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഇന്നും ആരാധകർ ഏറെയുള്ള ചിത്രം സോഷ്യൽ മീഡിയയിലെ സിനിമാ ​ഗ്രൂപ്പുകളിലെല്ലാം ചർച്ചയാവാറുണ്ട്. ചിത്രത്തിലെ അഭിനയത്തിലൂടെ നടി ശോഭന മികച്ച നടിക്കുള്ള ദേശിയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയിരുന്നു. ചിത്രം റിലീസ് ചെയ്ത് 25 വർഷത്തിനു ശേഷം ചിത്രത്തിലെ ഒരു ​ഗാനത്തെക്കുറിച്ചുള്ള കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. 

വരുവാനില്ലാരുമീ എന്ന ​ഗാനത്തേക്കുറിച്ചാണ് ശോഭന ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. അടുത്തിടെ മണിച്ചിത്രത്താഴ് കണ്ടപ്പോഴാണ് ഈ ​ഗാനം ഇത്ര മനോഹരമാണെന്ന് താൻ മനസിലാക്കിയത് എന്നാണ് ശോഭനയുടെ വാക്കുകൾ. ഇതുവരെ തന്റെ നൃത്തച്ചുവടുകളിലൂടെ ​ഗംഭീരമായി മാറിയ ഒരു മുറൈ വന്തു പാർത്തായ എന്ന ​ഗാനവും  പഴംതമിഴ് എന്നു തുടങ്ങുന്ന ​ഗാനവുമായിരുന്നു താൻ ഇഷ്ടപ്പെട്ടിരുന്നത് എന്നാണ് താരം പറയുന്നത്. വരുവാനില്ലാരുമീ എന്ന ​ഗാനത്തിനൊപ്പം തന്റെ ചിത്രം കൂടി പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. 

''വരുവാനില്ലാരുമീ...അത്രയും മനോഹരമായ വരികൾ. ഈയിടെ ചിത്രം കണ്ടപ്പോഴാണ് ഈ പാട്ട് ഇത്ര മനോഹരമാണെന്ന് മനസിലാക്കിയത്. 25 വർഷങ്ങൾക്കു മുൻപ് ക്ലൈമാക്സ് ഗാനമായ ഒരു മുറൈ വന്തു പാർത്തായയും അതു കഴിഞ്ഞാൽ പഴംതമിഴ് പാട്ടുമായിരുന്നു എൻറെ പ്രിയ ഗാനങ്ങൾ. ഈ മനോഹര ഗാനത്തെ ഞാൻ ഇപ്പോൾ മാത്രമാണ് അഭിനന്ദിച്ചിട്ടുള്ളൂവെങ്കിലും, പ്രേക്ഷകർ വളരെ മുമ്പുതന്നെ അതിൻറെ സംഗീതമൂല്യം മനസ്സിലാക്കിയിട്ടുണ്ട്. ചിത്രാജിയുടെ എത്ര ശ്രദ്ധേയമായ ആലാപനം ..എം ജി രാധാകൃഷ്ണൻ ചേട്ടനെ ഓർക്കുന്നു.. ശ്രീ മധു മുട്ടം വളരെ മനോഹരമായി എഴുതിയിരിക്കുന്നു''- ശോഭന കുറിച്ചു. 

1993 റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ഫാസിലാണ്. മധു മുട്ടമാണ് തിരക്കഥ ഒരുക്കിയത്. മലയാളത്തിലെ ക്ലാസിക് സൈക്കോളജിക്കൽ ത്രില്ലറായാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന,ഇന്നസെന്റ്, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com