കാസർകോട്ടുകാരെ വേദനിപ്പിച്ചു, അതിയായ ദുഃഖമുണ്ട്; ഖേദം പ്രകടിപ്പിച്ച് രഞ്ജിത്ത് 

ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് താൻ തിരിച്ചറിയുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും രഞ്ജിത്ത്
എം രഞ്ജിത്ത്
എം രഞ്ജിത്ത്

കാസര്‍കോട്ടെ സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് നിര്‍മാതാവ് എം രഞ്ജിത്ത്. കാസർകോട്ട് സിനിമ ചിത്രീകരണം വർധിക്കാൻ കാരണം അവിടെ ലഹരിമരുന്ന് സുലഭമായത് കൊണ്ടാണെന്ന വിവാദ പരാമര്‍ശത്തിലാണ് രഞ്ജിത്ത് ഖേദമറിയിച്ചത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് താൻ തിരിച്ചറിയുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു. 

രഞ്ജിത്തിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

കാസർകോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസർകോട്ടുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്.

ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. തെറ്റ് തിരുത്തൽ എന്റെ കടമയാണ്. വേദനിപ്പിച്ചതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com