'ബാല തോക്കുമായി വീട്ടിൽ അതിക്രമിച്ചു കയറി, കൊല്ലുമെന്ന് ഭീഷണി': പരാതിയുമായി യൂട്യൂബർ 'ചെകുത്താൻ'

ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയും രണ്ട് ​ഗുണ്ടകളും താരത്തിനൊപ്പമുണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു
ബാല, ചെകുത്താൻ/ചിത്രം: ഫേയ്സ്ബുക്ക്
ബാല, ചെകുത്താൻ/ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ടൻ ബാല തോക്കുമായി വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയെന്ന പരാതിയുമായി യൂട്യൂബർ. ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന അജു അലക്സാണ് ബാലയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. അജു അലക്സ് താമസിക്കുന്ന ഫ്ളാറ്റിൽ എത്തി നടൻ ഭീഷണി മുഴക്കുകയായിരുന്നു. ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയും രണ്ട് ​ഗുണ്ടകളും താരത്തിനൊപ്പമുണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു. 

കഴിഞ്ഞ ദിവസം ബാലയ്ക്കെതിരെ താൻ ചെയ്ത വിഡിയോ ആണ് സംഭവത്തിന് കാരണമായത് എന്നാണ് പറയുന്നത്. സന്തോഷ് വർക്കിയെക്കൊണ്ട് മാപ്പ് പറയിക്കുന്ന വിഡിയോ ബാല പങ്കുവച്ചിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ട് അജു ചെയ്ത വിഡിയോ വൈറലായി. ഇത് ഡിലീറ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ബാല അക്രമം നടത്തിയത്. 

‘നടന്‍ ബാല ഞാന്‍ താമസിക്കുന്ന റൂമില്‍ വന്നു. ഞാന്‍ അവിടെ ഇല്ലായിരുന്നു. അവിടെ താമസിക്കുന്ന എന്‍റെ സുഹൃത്തിനെതിരെ തോക്ക് ചൂണ്ടി. അവനെ ഭീഷണിപ്പെടുത്തി. എന്നെ കൊല്ലുമെന്ന് പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു. കൂടെ രണ്ട് ​ഗുണ്ടകള്‍ ഉണ്ടായിരുന്നു. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം വന്നത്. സന്തോഷ് വഴി കാണിച്ച് കൊടുക്കാന്‍ വന്നതാണ്. - അജു അലക്സ് പറഞ്ഞു. 

സന്തോഷിന്‍റെ മൊബൈലില്‍ നിന്നാണ് ഫോൺ വന്നത് എന്നാണ് അജു പറയുന്നത്. തന്നെ വെട്ടാൻ ആള് വന്നിരുന്നുവെന്നും നിന്നെയും വെട്ടുമെന്ന് സന്തോഷ് വർക്കി തന്റെ സുഹൃത്തിനോട് പറഞ്ഞു. ആറാട്ടണ്ണനെ കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞതും ഇങ്ങനെ തോക്കു ചൂണ്ടിയാണോ എന്ന് സംശയമുണ്ടെന്നും അജു കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com