ജാക്ക് ചിലപ്പോൾ മരണത്തെ അതിജീവിക്കുമായിരുന്നു, ടൈറ്റാനിക് ക്ലൈമാക്‌സ് പുനരാവിഷ്‌കരിച്ച് ജയിംസ് കാമറൂൺ; വീഡിയോ

ജാക്ക് ചിലപ്പോൾ മരണത്തെ അതിജീവിക്കുമായിരുന്നുവെന്ന് ജയിംസ് കാമറൺ വെളിപ്പെടുത്തി.
ടൈറ്റാനിക്/ ചിത്രം സ്‌ക്രീൻഷോട്ട്
ടൈറ്റാനിക്/ ചിത്രം സ്‌ക്രീൻഷോട്ട്
Updated on
1 min read

1997ൽ പുറത്തിറങ്ങിയ ജയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന ചിത്രം സംബന്ധിച്ച തർക്കങ്ങളും വിവാദങ്ങളും ഇന്നും അവസാനിച്ചിട്ടില്ല. ടൈറ്റാനിക്കിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി ചിത്രത്തിന്റെ 3ഡി 4കെ വേർഷൻ വീണ്ടും തീയേറ്ററുകളിൽ എത്തുമ്പോൾ മറ്റൊരു സുപ്രധാന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് ജയിംസ് കാമറൂൺ.

ലിയോനാഡോ ഡിക്രാപിയോ അവതരിപ്പിച്ച ടൈറ്റാനിക്കിലെ ജാക്ക് എന്ന കഥാപാത്രം ചിലപ്പോൾ മരണത്തെ അതിജീവിക്കുമായിരുന്നുവെന്ന് ജയിംസ് കാമറൂൺ വെളിപ്പെടുത്തി.ഗുഡ് മോർണിങ് അമേരിക്കയിൽ സംപ്രേഷണം ചെയ്ത 'ടൈറ്റാനിക്ക്: 25 ഇയേർസ് ലേറ്റർ വിത്ത് ജയിംസ് കാമറൂൺ' എന്ന പരിപാടിയിൽ സംസാരിക്കു‌കയായിരുന്നു അദ്ദേഹം.

ടൈറ്റാനിക് തകർന്ന രാത്രി അദ്ദേഹം ഒരിക്കൽ കൂടി പുനരാവിഷ്കരിച്ചു. ഒരു കൂട്ടം ശാസ്ത്രജ്ഞർക്കും രണ്ട് സ്റ്റണ്ട് മാസ്റ്റർമാർക്കും ഒപ്പമായിരുന്നു പരീക്ഷണം. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ഉപയോ​ഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് തന്നെയാണ് പുനസൃഷ്ടിച്ചത്. ജാക്കിന്റെ റോസിന്റെയും അതേ ശരീരഭാരമുള്ള രണ്ട് പേരെ ഉപയോ​ഗിച്ച് സെൻസറുകളുടെ സഹായത്തോടെയായിരുന്നു പരീക്ഷണം.

ഇരുവരേയും രക്ഷപ്പെടുത്താൻ പല മാർ​ഗങ്ങളും നോക്കി. എന്നാൽ ഒരാളെ മാത്രമേ രക്ഷിക്കാൻ കഴിയൂ എന്നാണ് ശാസ്‌ത്രീയമായി തെളിഞ്ഞത്. മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷപ്പെടാൻ ഇരുവരും വാതിൽ ഉപയോ​ഗിച്ചിരുന്നുവെങ്കിലോ ജാക്കിന്റെ ലൈഫ് ജാക്കറ്റ് റോസ് തിരികെ നൽകിയിരുന്നെങ്കിലോ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് നി​ഗമനം.

എന്നാൽ ഇതൊരു സാധ്യതക മാത്രമാണെന്നും ചിത്രത്തിന് അങ്ങനെ ഒരു ക്ലൈമാക്‌സ് അനിവാര്യമായിരുന്നെന്നും കാമറൂൺ പറഞ്ഞു. കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച് റോസിന് അപകടമുണ്ടാക്കുന്നതൊന്നും ജാക്ക് ചെയ്യുമായിരുന്നില്ലെന്നും കാമറൂൺ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com