കോട്ടയം: ചലച്ചിത്ര ഛായാഗ്രാഹകന്‍ നവാസ് ഇസ്മായില്‍ (48) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് ആറിന് ആണ് മരണം.
വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ സഹായിയായാണു സിനിമയിലെത്തിയത്. അതിരമ്പുഴ അലിവ് ചാരിറ്റബിള്‍ സൊസൈറ്റി ഭരണസമിതി അംഗമായിരുന്ന നവാസ് ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ചിട്ടുണ്ട്.
'മലയാള സിനിമയില്‍ ആദ്യമായി റെഡ് ക്യാമറയില്‍ ഷൂട്ട് ചെയ്യാന്‍ എന്റെ കൂടെ അത്യന്തം ഉത്സാഹത്തോടെ സഹകരിച്ച ചെറുപ്പക്കാരന്റെ മുഖം എന്റെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു'- സംവിധായകൻ വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ